Friday, December 27, 2013

ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും - ടി.വി ചന്ദ്രന്‍




ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ - സാമുദായിക ചേരിതിരിവുകളെക്കുറിച്ചും അഴിമുഖം പ്രതിനിധി സാജു കൊമ്പനോട് സംസാരിക്കുന്നു.
സാജു: താങ്കള്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് മൂന്ന് സിനിമകള്‍ എടുക്കുകയുണ്ടായി. കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറത്ത്, ഭൂമിയുടെ അവകാശികള്‍.. ഗുജറാത്ത് എന്തുകൊണ്ടാണ് താങ്കളെ ഇത്രയേറെ അസ്വസ്ഥപ്പെടുത്തുന്നത്?
ടി. വി. ചന്ദ്രന്‍: ഗുജറാത്തിനെക്കുറിച്ചുള്ള എന്റെ സിനിമാത്രയമാണ് ഈ മൂന്ന് പടങ്ങളും. 2002 ഫെബ്രുവരി 28നാണ് ഈ മൂന്ന് പടങ്ങളുടെയും തുടക്കം. കലാപം തുടങ്ങിയതിന്റെ പിറ്റേ ദിവസം. കഥാവശേഷന്‍ തുടങ്ങുന്നത് മാര്‍ച്ച് 1-നാണ്. വിലാപങ്ങള്‍ക്കപ്പുറത്ത് ആരംഭിക്കുന്നത് ഫെബ്രുവരി 28നാണ്. അന്നു തന്നെയാണ് ഭൂമിയുടെ അവകാശികളിലെ നായകന്‍ അഹമ്മദാബാദ് നഗരം വിട്ട് ഓടിപ്പോകുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു വ്യക്തിപരമായി എനിക്കു ഇന്‍വോള്‍വ്‌മെന്റ് ഉണ്ടാകാന്‍ കാരണമുണ്ട്. എന്റെ മകന്‍ കലാപ സമയത്ത് അഹമ്മദാബാദിലുണ്ട്. അവന്‍ കലാപത്തിന് ദൃക്‌സാക്ഷിയാണ്. കലാപം തുടങ്ങിയ ദിവസം തന്നെ അവന്‍ അവിടത്തെ കാര്യങ്ങള്‍ എന്നെ വിളിച്ചറിയിച്ചിരുന്നു. കലാപത്തിന്റെ ഭീകരത അന്നുതന്നെ ഞാന്‍ അറിഞ്ഞിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാനവിടെ പോവുകയുണ്ടായി. പ്രധാനമായും മകനെ ആശ്വസിപ്പിക്കാനാണ് പോയത്. തകര്‍ന്ന കെട്ടിടങ്ങളും ഭയവിഹ്വലരായ മനുഷ്യരും... അവന്‍ ഫോണിലൂടെ പറഞ്ഞത് ഞാന്‍ നേരിട്ടനുഭവിക്കുകയായിരുന്നു. ഇതെന്റെ മനസില്‍ വലിയൊരു ആഘാതം ഉണ്ടാക്കി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുള്ള കലാപങ്ങളില്‍ ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്ത ഒരു കലാപമായിരുന്നു ഗുജറാത്തിലേത്. ഒരു സംസ്ഥാന ഗവണ്‍മെന്റ് ഇതിന് പിന്നിലുണ്ടായിരുന്നു. അങ്ങനെയുള്ള സംഭവം രാജ്യത്ത് വേറെയുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇതുകൊണ്ടു തന്നെയാണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും സിനിമ ചെയ്തുകൊണ്ടിരിക്കുന്നത്.
സാ: മോഡി വികസന നായകന്‍ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഗുജറാത്ത് കലാപത്തെ മറക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ മോഡിയുടെ വികസനത്തെ പ്രകീര്‍ത്തിച്ച് കത്തെഴുതുന്നു. മതപുരോഹിതര്‍ മോഡിയെ ചെന്നു കാണുന്നു. അത് വലിയ വാര്‍ത്തയായി മാധ്യമങ്ങളില്‍ വരുന്നു. എന്താണ് മോഡിയുടെ വികസനം?
ച: മോഡി ഒരു മാധ്യമ സൃഷ്ടിയാണ്. ഇന്ന് ഗുജറാത്തില്‍ കാണുന്ന വികസനം മോഡി വരുന്നതിന് മുന്‍പേയുണ്ട്. കാരണം ഗുജറാത്തികള്‍ നല്ല കച്ചവടക്കാര്‍ ആണെന്നുള്ളതാണ്. ലോകം മുഴുവന്‍ അവര്‍ക്ക് വാണിജ്യ സംരംഭങ്ങള്‍ ഉണ്ട്. നേരത്തെ തന്നെ നല്ല റോഡുകളും ഒരുപിടി ബിസിനസ് സ്ഥാപനങ്ങളും അവിടെ ഉണ്ടായിരുന്നു. മുസ്ലീം മത വിഭാഗതില്‍പ്പെട്ട നിരവധി പേര്‍ കച്ചവടരംഗത്തുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ മതരാഷ്ട്രിയത്തേക്കാളുപരി വാണിജ്യരംഗത്തുള്ള മുസ്ലീം സാന്നിധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നു.
സാ: മോഡിക്ക് കിട്ടുന്ന അമിത പ്രാധാന്യത്തിന് പിന്നില്‍?
ച: മോഡി കേരളത്തില്‍ വന്നതും അമൃതാനന്ദമയിയെ കണ്ടതും വലിയ വാര്‍ത്തയായിരുന്നു. നമ്മുടെ പത്രങ്ങളില്‍ ഒന്നാം പേജ് വര്‍ത്തയും ഫോട്ടോഗ്രാഫുമായി അത് നിറഞ്ഞു നിന്നു. മോഡിക്ക് അമിത പ്രധാന്യം കൊടുക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞതുപോലെ കേരളത്തില്‍ എന്തു പ്രശ്‌നമുണ്ടായാലും മാധ്യമങ്ങള്‍ മൂന്ന് കക്ഷികളെയാണ് ചര്‍ച്ചയ്ക്ക് വിളിക്കുക. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി. ഇവിടത്തെ പ്രധാന സാന്നിധ്യമെന്ന നിലയിലാണ് ബി ജെ പിയെ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. പല തെറ്റായ കാര്യങ്ങളും അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മോഡിക്ക് കൊടുക്കുന്ന അമിത പ്രധാന്യം.
നരേന്ദ്ര മോഡിയെ പലരും വിശേഷിപ്പിക്കുന്നത് നരാധമന്‍ മോഡി എന്നാണ്. ഒരു മതവിഭാഗത്തില്‍പ്പെട്ടയാളുകളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കലാപം ഉണ്ടാക്കിയ ആളാണ് അയാള്‍. 3000 മനുഷ്യരെ കുരുതികൊടുത്ത ഒരാളെയാണ് അമൃതാനന്ദമയി കെട്ടിപ്പിടിക്കുന്നത്. ഏറ്റവും വികലമായൊരു ദൃശ്യമാണത്. ഗുജറാത്തില്‍ ആശാറാം ബാപ്പു എന്നൊരു സ്വാമിയുണ്ട്. ഇവിടത്തെ അമൃതാനന്ദമയിയെപ്പോലെയാണ് അവിടെ അയാള്‍. ആറര കോടിയിലധികം അനുയായികളുണ്ട്. അയാള്‍ക്ക് ആശ്രമങ്ങളില്ലാത്ത രണ്ടു സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. വളരെ ഹീനമായ പ്രവൃത്തിക്ക് അയാളിന്നു ജയിലിലാണ്. ഇയാളുടെ അടുത്തു സ്ഥിരമായി പോയിരുന്ന ആളാണ് മോഡി. തൊഗാഡിയായൊക്കെ അയാളുടെ കാല്‍ക്കല്‍ വീഴുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ ഒരുപാട് വന്നിട്ടുള്ളതാണ്.
ഈ അറുപതാം പിറന്നാളിന് കൊടുക്കുന്ന വലിപ്പമെന്താണ്? നമ്മുടെ മുഖ്യമന്ത്രി പറയുന്നത് ലോക സമാധാനത്തിന്റെ കാവലാളാണ് അമ്മയെന്നാണ്. പിന്നെ ഇദ്ദേഹം എന്തിനാണ് ഭരിക്കുന്നത്? എല്ലാം അമ്മയെ ഏല്‍പ്പിച്ചാല്‍ പോരെ? ഇവരെന്താണ്, ഇവര്‍ക്ക് വരുന്ന ഫണ്ട് എവിടെ നിന്നാണ് എന്നൊന്നും ആരും അന്വേഷിക്കാറില്ല. ആശാറാം ബാപ്പു വെളിപ്പെട്ടതുപോലെ എല്ലാ പുറത്തു വരുന്ന കാലം വരയെ ഉണ്ടാകുകയുള്ളൂ ഇത്തരം ആഘോഷങ്ങള്‍.
പണ്ടത്തെ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്‍റ് പോലെ മോഡി രാജ്യത്ത് ജീവിക്കാന്‍ താത്പര്യമില്ലാത്തവരുടെ ഒരു പ്രസ്ഥാനം ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. അത് വളരെ വ്യക്തമായിട്ട് തന്നെ അനന്തമൂര്‍ത്തി പറഞ്ഞുകഴിഞ്ഞു. നമ്മളൊക്കെ മനസ്സില്‍ കരുതുന്ന കാര്യമാണത്. എന്റെ കഥാവശേഷന്‍ അവസാനിക്കുന്നത് ഗുജറാത്തിന് ശേഷം ജീവിച്ചിരിക്കുന്നതിലുള്ള നാണക്കേടില്‍ നായകന്‍ ആത്മഹത്യ ചെയ്യുന്നതിലാണ്. For the shame of being alived as an Indian after Gujarat എന്നു എഴുതിവച്ചുകൊണ്ട്.
സ: മോഡി കി ജെയ് എന്ന് ഏറ്റു വിളിക്കാത്തതിന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ എ ബി വി പിക്കാര്‍ തല്ലിച്ചതച്ച സംഭവത്തെക്കുറിച്ച്... 
ച: പൂനയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍കറിനെ വെടിവെച്ചു കോന്നതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍വെച്ചാണ് സംഭവം നടന്നത്. ജയ് ഭീം എന്ന ആനന്ദ് പട്വര്‍ദ്ധനന്റെ സിനിമ കുട്ടികളൊക്കെ ചേര്‍ന്ന് അവിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അത് നമ്മളറിയാന്‍, അടികൊണ്ട അജയന്‍ അടാട്ട് തന്നെ വേണ്ടി വന്നു എന്നതാണ് മാധ്യമങ്ങളുടെ ഏറ്റവും വലിയ പാപ്പരത്തം. എല്ലാ കാര്യങ്ങളെക്കുറിച്ചും നിലവിളിക്കുന്ന മാധ്യമങ്ങള്‍ ഒന്നുകിലത് റിപ്പോര്‍ട് ചെയ്യാന്‍ മടിച്ചു. അല്ലെങ്കില്‍ അവരതറിഞ്ഞില്ല. മോഡി വരുന്നതിനെ ഇത്രയേറെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ പൂനയില്‍ നടന്ന സംഭവം അറിഞ്ഞതായിപ്പോലും നടിച്ചില്ല.
സ: സെന്‍സര്‍ നിയമങ്ങളെ വളരെ മോശമായിട്ടാണ് പലപ്പോഴും ജനാധിപത്യ ഭരണകൂടങ്ങള്‍ പോലും ഉപയോഗിക്കുന്നത്. താങ്കള്‍ ഇതിന്റെ ഇരയായിയിട്ടുണ്ട് പലതവണ. മോഡി കാലത്തെ സെന്‍സര്‍ നിയമങ്ങളെക്കുറിച്ച്...
ച: സെന്‍സര്‍ ബോര്‍ഡിന്റെ ഏറ്റവും വലിയ തമാശ കഴിഞ്ഞ മൂന്നു മാസങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. മാധ്യമങ്ങള്‍ കൊണ്ടുനടന്ന ഒരുടല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നിറങ്ങി വന്നതാണ്. ഇത്തരം ക്രിമിനലുകളുടെ മുന്‍പിലാണ് നമ്മള്‍ വളരെ കഷ്ടപ്പെട്ട് എടുക്കുന്ന സിനിമകള്‍ കാണിക്കുന്നത്. നമ്മളെ സദാചാരം പഠിപ്പിക്കുന്നത് ഇവരാണ്. ഭൂമിയുടെ അവകാശികളുടെ ചിത്രീകരണം പാതിരാത്രി അഹമ്മദാബാദില്‍ നടക്കുകയാണ്. പെട്ടെന്ന് അവിടേക്ക് പോലീസുകാര്‍ വന്നു. ക്യാമറയും മറ്റും ഒളിപ്പിച്ച് വെച്ചാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. മോഡിക്കെതിരായ സിനിമയാണ് അവിടെ ഷൂട്ട് ചെയ്യുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ ഷൂട്ടിംഗ് പിന്നെ നടക്കില്ലായിരുന്നു. ഭൂമിയുടെ അവകാശികള്‍ കഴിഞ്ഞപ്പോള്‍ പകുതി കളിയായും പകുതി കാര്യമായും മകന്‍ പറഞ്ഞു ഇനി ഗുജറാത്ത് സിനിമയുമായി അഹമ്മദാബാദില്‍ വരരുത്. മോഡി ഭരിക്കുമ്പോള്‍ അഹമ്മദാബാദിനെ ഇന്ത്യയാക്കാനാണ് അയാള്‍ ശ്രമിക്കുക. അതിന്റെ സുഖം അറിയാന്‍ ഇനി നമ്മള്‍ അഹമ്മദാബാദില്‍ പോകേണ്ടിവരില്ല. കേരളത്തിലിരുന്നാല്‍ മതി. ഇത്രയും ക്രൂരനായ മനുഷ്യന്‍ വേറെയുണ്ടാവില്ല. അയാള്‍ക്കിതുവരെ അമേരിക്കയില്‍ പോകാനുള്ള വിസ കിട്ടിയിട്ടില്ല. അതിനുള്ള പ്രതിരോധം ഇന്ത്യയില്‍ നടക്കുന്നുണ്ട്. അമേരിക്കയ്ക്ക് പോലും വേണ്ടാത്ത ഒരു സാധനത്തെയാണ് നമ്മള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.
എന്തെങ്കിലും അഭിപ്രായം പറയുന്ന സിനിമകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഇനി പറയാന്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ സ്ഥിതി വളരെ മോശമാണ്. എന്തായാലും ഇതിനേക്കാളൊക്കെ ഭീകരമായിരിക്കും വരാന്‍ പോകുന്ന കാലം. അതൊഴിവാക്കണമെങ്കില്‍ മനുഷ്യരായിട്ടുള്ള എല്ലാ ആളുകളും ഈ മനുഷ്യത്വമില്ലാത്ത വ്യക്തിക്കെതിരെ അണിനിരക്കണം.
സ: കേരളം ജാതീയമായും വര്‍ഗ്ഗീയമായും അനുദിനം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന അഭിപ്രായത്തെക്കുറിച്ച്...
ച: 1990 കളില്‍ ആലീസിന്റെ അന്വേഷണവുമായി ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ പോയപ്പോള്‍ അവിടത്തെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എനിക്കൊരു സ്വീകരണം നല്‍കുകയുണ്ടായി. അവിടെയൊരു എക്യുമെനികല്‍ ജൂറിയുണ്ട്. ആലീസുമായി ചെന്നതിനാണ് അവരെനിക്ക് സ്വീകരണം തന്നത്. അവര്‍ നമ്മുടെ നാടിനെക്കുറിച്ച് ചോദിച്ചു. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവിന്റെ വീട്ടിനടുത്ത് മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും വീടുകളുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത്ഭുതമായിരുന്നു. പള്ളികളും അമ്പലങ്ങളുമൊക്കെ അടുത്തടുത്തുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു. ഇത് ഇന്ത്യയില്‍ത്തന്നെ മറ്റൊരിടത്തും ഇത് സാധ്യമായിരുന്നില്ല.
കഥാവശേഷന്റെ ലൊകേഷന്‍ കാണാനായി ഞാന്‍ അഹമ്മദാബാദില്‍ പോയപ്പോള്‍ അവിടെ ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന ഒരു തെരുവില്‍ പോകുകയുണ്ടായി. മകന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വീട്ടിലാണ് പോയത്. ഈ തെരുവിലൂടെ ഒരു മുസ്ലീം പെണ്കുട്ടി ഓടിപ്പോകുന്നത് ചിത്രീകരിക്കുകയാണെങ്കില്‍ ആരെങ്കിലും എതിര്‍ക്കുമോ എന്നു ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞത് താന്‍ തന്നെ എതിര്‍ക്കുമെന്നാണ്. ആ തെരുവീഥിയില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ പാദം ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. അയാള്‍ പറഞ്ഞു നിങ്ങള്‍ അപ്പുറത്ത്‌പോയി നോക്കൂ ഇതുവരെ ഒരു ഹിന്ദുവിനെ അങ്ങോട്ടേക്ക് പ്രവേശിപ്പിച്ചിട്ടില്ല. അന്നും കേരളത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ആഹ്ലാദിച്ചു. പക്ഷേ ഇപ്പോള്‍ പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ നമ്മുടെ നാടും ആ രീതിയിലേക്കാണ് പുരോഗമിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.
ഞാനോര്‍ക്കുകയാണ്. എന്നെ അമ്മ തലശേരി ആശുപത്രിയില്‍ വെച്ചു പ്രസവിച്ചു കിടക്കുമ്പോള്‍ അടുത്ത കട്ടിലില്‍ അമ്മയുടെ സുഹൃത്ത് പാത്തുമ്മയും പ്രസവിച്ചു കിടക്കുന്നുണ്ടായിരുന്നു. എനിക്ക് കുടിക്കാന്‍ അമ്മയുടെ മൂലയില്‍ പാലുണ്ടായിരുന്നില്ല. ഞാന്‍ പാത്തുമ്മയുടെ മുല കുടിച്ചാണ് വളര്‍ന്നത്. പാത്തുമ്മയുടെ മകന്‍ കുഞ്ഞബ്ദുള്ള ഒരു വശത്തും മറു വശത്ത് ഞാനും. മുലപ്പാലിലൂടെയാണ് മതം വരുന്നതെങ്കില്‍ ഞാന്‍ മുസ്ലീമാണ്. ഇങ്ങനെ വളര്‍ന്ന സാഹചര്യമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള വിവേകം നമ്മളില്‍ ഉണ്ടാക്കിയത്.
1992 ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത് മുതലാണ് ഇത്തരം വിഭജനങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഗുജറാത്ത് അതിന്റെ പരകോടിയാണ്. തെരഞ്ഞെടുപ്പ് വരെയെങ്കിലും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് മോഡിയെന്നതുതന്നെ അപമാനകരമായ കാര്യമാണ്.
സാ: കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയില്‍വെച്ച് സുരക്ഷാ പരിശോധനയ്ക്കിടെ താങ്കള്‍ പറയുകയുണ്ടായി. ഞാന്‍ കൊണ്ടുവന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തിയറ്ററിനകത്തേക്ക് കടത്തിക്കഴിഞ്ഞു. ഇനി എന്തിനാണ് സുരക്ഷാ പരിശോധന എന്ന്. സിനിമ എന്ന ആയുധത്തെക്കുറിച്ച്...
ച: സിനിമ ഏത് തരത്തിലും പ്രയോഗിക്കാവുന്നതാണ്. പുതിയ ജെനറേഷന്റെ കയ്യില്‍ സിനിമ എന്തൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു. സിനിമയുടെ ഫോര്‍മാറ്റ് തന്നെ മാറിയിരിക്കുന്നു. നമ്മള്‍ ഇന്ന് കാണുന്ന സിനിമയായിരിക്കില്ല 150 വര്‍ഷം കഴിഞ്ഞാലുള്ള സിനിമ. ഋഥ്വിക് ഘട്ടക് ഒരിക്കല്‍ പറയുകയുണ്ടായി, എന്റെ മനസിലെ സാമൂഹ്യമാറ്റത്തിനുള്ള ഇന്നത്തെ ടൂളാണ് സിനിമ. നാളെ വേറൊരു ടൂളാണ് ആവശ്യമെങ്കില്‍ ഞാനതിന്റെ പിറകെ പോകും. ഇങ്ങനെ പറയാന്‍ എനിക്ക് പോലും ധൈര്യമില്ല. മഹാനായ ആ മനുഷ്യന്റെ ഓര്‍മ്മകളെങ്കിലും നമ്മളെ നയിക്കട്ടെ എന്ന് മാത്രമേ ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളൂ.








മുഹമ്മദ്‌ നബി (സ....) ജനനവും കുട്ടിക്കാലവും

പത്തുമാസത്തെ പ്രതീക്ഷാപൂര്ണ്മായ കാത്തിരുപ്പിനു ശേഷം ആമിന ഒരു ആണ്കുമഞ്ഞിന് ജന്മം നല്കി.. ക്രി. 571 ഏപ്രില്‍ ഇരുപത്തിയൊന്നാം തിയ്യതി (ഗജവര്ഷംഷ: റബീഉല്‍ അവ്വല്‍ പന്ത്രണ്ട്) പ്രഭാതത്തോടടുത്ത സമയം ശഅബു ബനീ ഹാശിമില്‍ അബൂഥാലിബിന്റെ വീട്ടിലായിരുന്നു സംഭവം. അബ്ദുര്റബഹ്മാന്‍ ബിന്‍ ഔഫിന്റെ മാതാവ് ശഫാഅ് ബീവിയായിരുന്നു സൂതികര്മിഹണി. ഉമ്മുഐമന്‍ പരിചാരികയും. കൈ രണ്ടും നിലത്ത് കുത്തി ആകാശത്തേക്ക് കണ്ണുകള്‍ ഉയര്ത്തി യായിരുന്നു കുഞ്ഞ് പുറത്തുവന്നത്. മാതാവിന് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവിക്കാത്ത പ്രസവം.

അബ്ദുല്‍ മുത്ത്വലിബ് അപ്പോള്‍ കഅബാലയത്തിനടുത്ത് ഥവാഫിലായിരുന്നു. ഉടനെ ആളെവിട്ട് തനിക്കൊരു പേരക്കുട്ടി പിറന്നിട്ടുണ്ടെന്ന സന്തോഷവാര്ത്തള അറിയിക്കപ്പെട്ടു. സന്തോഷാശ്രു പൊഴിച്ച അദ്ദേഹം വന്ന് കുഞ്ഞിനെ വാരിയെടുക്കുകയും കഅബാലയത്തില്‍ കൊണ്ടുപോവുകയും ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം നടത്തി. ഉമ്മയുടെ കരങ്ങളില്തരന്നെ തിരികെ കൊണ്ടുവന്ന് നല്കിണ. മുഹമ്മദ് എന്ന നാമം അന്ന് അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടപ്പോള്‍, ഭൂമിയിലുള്ളവരാലും ആകാശത്തുള്ളവരാലും അവന്‍ വാഴ്ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതികരണം. ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് ഒരു ഒട്ടകത്തെ അറുത്ത് ഖുറൈശി പ്രമുഖര്ക്ക് സദ്യനല്കി് തന്റെ സന്തോഷം എല്ലാവരുമായും പങ്കിട്ടു.

അല്ഭൂടതപൂര്ണ മായിരുന്നു നബിയുടെ ജനനം. ഗര്ഭ സ്ഥശിശുവായിരിക്കെത്തന്നെ ഉമ്മ ആമിന ഈ അല്ഭു്തങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തനിക്ക് പിറക്കാന്‍ പോകുന്നത് ഒരു അസാധാരണ കുഞ്ഞായിരിക്കുമെന്ന് പലനിലക്ക് അവര്ക്ക് വിവരം ലഭിച്ചിരുന്നു. ജനനസമയം പരിസരപ്രദേശങ്ങളിലെ ബിംബങ്ങളെല്ലാം തലകുത്തിവീഴുകയും പേര്ഷ്യിക്കാര്‍ ആരാധിച്ചിരുന്ന അഗ്നികുണ്ഠം അണയുകയും ഫലസ്ഥീനിലെ സാവാ തടാകം വറ്റിവരളുകയും ചെയ്തു. അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊതുജനം അറിയുംവിധമായിരുന്നു ആ അനുഗ്രഹ ജന്മം സംഭവിച്ചത്.

മുലയൂട്ടല്‍
കുഞ്ഞ് ജനിച്ചാല്‍ മുലയൂട്ടാന്‍ മറ്റു സ്ത്രീകളെ ഏല്പി ക്കുക മക്കയിലെ കുലീന കുടുംബങ്ങളുടെ രീതിയായിരുന്നു. നബിയുടെ കാര്യത്തിലും ബന്ധപ്പെട്ടവര്‍ ഇത് ആലോചിച്ചു. മുലയൂട്ടാന്‍ വരുന്ന സ്ത്രീകളെയും കാത്ത് അവരിരുന്നു. മാതാവ് ആമിന ബീവിതന്നെയാണ് കുഞ്ഞിന് ആദ്യമായി മുല നല്കി യത്. പിന്നീട്, ഈ കാത്തിരിപ്പിനിടയില്‍ സുവൈബത്തുല്‍ അസ്‌ലമിയ്യയും മുലകൊടുത്തു.
നബിയുടെ പിതൃവ്യനും ഇസ്‌ലാമിന്റെ മുഖ്യശത്രുവുമായിരുന്ന അബൂലഹബിന്റെ ദാസിയായിരുന്നു സുവൈബ. മരണപ്പെട്ട തന്റെ സഹോദരന് ഒരു ആണ്കുുഞ്ഞ് പിറന്നിട്ടുണ്ടെന്ന വാര്ത്തിയറിഞ്ഞ് അടക്കാനാവാത്ത സന്തോഷത്താല്‍ കുട്ടിക്ക് മുലനല്കാ്നായി അബൂലഹബ് അവളെ അടിമത്തത്തില്നി്ന്നും മോചിപ്പിക്കുകയായിരുന്നു. ഇതുകാരണം ഓരോ തിങ്കളാഴ്ചയും അദ്ദേഹത്തിന് നരകശിക്ഷയില്‍ ഇളവ് നല്കകപ്പെടുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.

ഹലീമത്തുസ്സഅദിയ്യയാണ് നബിയെ മൂലയൂട്ടിയ മറ്റൊരു വനിത. മുലയൂട്ടുന്ന സ്ത്രീകളുടെ കാര്യത്തില്‍ പേരുകേട്ട ഗോത്രമായിരുന്നു ബനൂ സഅ്ദ്. ഇടക്കിടെ അവര്‍ മക്കയില്വകന്ന് കുട്ടികളെ ശേഖരിച്ചു പോകുമായിരുന്നു. അബൂ ദുഐബിന്റെ മകള്‍ ഹലീമയുടെ കൈകളിലാണ് മുഹമ്മദ് എന്ന അനാഥ ശിശു എത്തിപ്പെട്ടത്. പത്തുപേരടങ്ങുന്ന ഒരു സംഘത്തിലായിരുന്നു മഹതി മക്കയിലെത്തിയത്. ഓരോരുത്തരും ഓരോ കുട്ടികളെ സ്വന്തമാക്കുകയും തനിക്ക് ആരെയും ലഭിക്കാത്ത അവസ്ഥ വന്നുപെടുകയും ചെയ്തു. ഒടുവില്‍, ഒരു കുട്ടിയെയും ലഭിക്കാതെ മടങ്ങുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കിയാണ് മഹതി മുഹമ്മദ് എന്ന അനാഥ ശിശുവിനെ സ്വീകരിക്കാന്‍ തയ്യാറായത്. പക്ഷെ, കുഞ്ഞുമായി നാട്ടിലെത്തിയ മഹതിക്ക് കുഞ്ഞിലെ അസാധാരണത്വം ശരിക്കും ബോധ്യമായി. കുഞ്ഞ് കാരണമായി മഹതിക്ക് പലവിധ ഐശ്വര്യങ്ങള്‍ ലഭിക്കുകയും വീട്ടില്‍ സമൃദ്ധിയും സുഭിക്ഷതയും വന്നുചേരുകയും ചെയ്തു. രണ്ടു വര്ഷ ത്തോളം മുല നല്കിക ഹലീമ കുഞ്ഞിനെ ഉമ്മായുടെ അടുക്കല്‍ കൊണ്ടുവന്നേല്പിഷച്ചു. അത് മക്കയില്‍ ക്ഷാമയും പ്ലേഗും പടര്ന്നു പിടിച്ച സമയമായിരുന്നു. കിഞ്ഞിന് വല്ല ആപത്തും പിടിപെടുമോയെന്ന് ഭയപ്പെട്ട ഉമ്മ കുഞ്ഞിനെ വീണ്ടും ഹലീമയോടൊപ്പം പറഞ്ഞയക്കുകയായിരുന്നു. രണ്ടു വര്ഷ ത്തോളം വീണ്ടും ഹലീമ കുഞ്ഞിനെ പോറ്റി. ഹലീമയുടെ പുത്രി ശൈമാഉം കുഞ്ഞിനെ നല്ലപോലെ പരിപാലിച്ചു. അപ്പോഴേക്കും ചിരിയും കളിയുമായി കുഞ്ഞ് അവിടത്തുകാരുടെയെല്ലാം മനം കവര്ന്നു കഴിഞ്ഞിരുന്നു.

നെഞ്ച് പിളര്ത്ത ല്‍ സംഭവം
നബി ഹലീമാ ബിവിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം ഒരു അല്ഭു ത സംഭവമുണ്ടായി. ഒരിക്കല്‍ മുലകുടി ബന്ധത്തിലെ സഹോദരന്‍ അബ്ദുല്ലയുമൊത്ത് പ്രവാചകന്‍ വീടിനു പിന്നില്‍ ആടുകളെ മേക്കുകയായിരുന്നു. പെട്ടെന്ന് രണ്ടാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കുഞ്ഞിന്റെ നെഞ്ചു പിളര്ത്തു കയും അതില്നികന്നും ഒരു സാധനം പുറത്തെടുത്ത് കഴുകി ശുദ്ധിയാക്കി തല്സ്ഥാലനത്തുതന്നെ നിക്ഷേപിക്കുകയും ചെയ്തു. ശേഷം, അവര്‍ അപ്രത്യക്ഷരായി. ഇതുകണ്ട അബ്ദുല്ല ഓടിച്ചെന്ന് മാതാപിതാക്കളോട് കാര്യം പറഞ്ഞു. അവര്‍ വന്നപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. അവര്‍ പ്രവാചകരോട് കാര്യം തിരക്കി. പ്രവാചകന്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പക്ഷെ, അവര്ക്ക് കാര്യം മനസ്സിലായിരുന്നില്ല. വല്ല പൈശാചിക ഇടപെടലുമാണോ എന്നതായിരുന്നു അവര്ക്കു ള്ളിലെ ഭീതി. താമസിയാതെ അവര്‍ കുഞ്ഞുമായി വീണ്ടും ഉമ്മയുടെ മുമ്പിലെത്തി. നടന്നതെല്ലാം വിവരിച്ചുകൊടുത്തു. ആമിന ഹലീമയെ സമാധാനിപ്പിച്ചു. ഈ കുഞ്ഞിന്റെ കാര്യത്തില്‍ പിശാചിന് യാതൊന്നും ചെയ്യാന്‍ സാദിക്കില്ലെന്നും വന്നത് അല്ലാഹുവിന്റെ മാലാഖമാരായിരിക്കുമെന്നും അവര്‍ അറിയിച്ചു. കൂടാതെ, കഞ്ഞ് ഗര്ഭിസ്ഥശിശുവായിരിക്കെ തനിക്കുണ്ടായ അല്ഭുനതകരമായ അനുഭവങ്ങളും അവര്‍ പങ്ക് വെച്ചു.
ഹലീമയുടെ വീട്ടില്‍ നാലു വര്ഷംങ പ്രവാചകന്‍ ചെലവഴിച്ചു. അതിനിടെ രണ്ടു തവണ ഉമ്മയെ കാണാനായി മക്കയില്‍ പോയി. ഓരോ വര്ഷ.വും അബ്ദുല്‍ മുത്ത്വലിബ് കഞ്ഞിനെ കാണാന്‍ ഹലീമയുടെ വീട്ടില്‍ വന്നിരുന്നു. ഈയൊരു അനുഗ്രഹം ഒടുവില്‍ ഹലീമയെയും തുണക്താതിരുന്നില്ല. മഹതിയും ഭര്ത്താ്വും പിന്നീട് ഇസ്‌ലാമാശ്ലേഷിച്ചു.

മാതാവിന്റെ വിയോഗം
ബനൂ സഅ്ദ് ഗോത്രത്തിലെ ജീവിതത്തിനു ശേഷം പ്രവാചകന്‍ സ്വന്തം നാടായ മക്കയില്ത ന്നെ തിരിച്ചെത്തി. മാതാവിനോടൊപ്പം ജീവിതമാരംഭിച്ചു. മാതൃസ്‌നേഹത്തിന്റെയും ലാളനയുടെയും തണലില്‍ പുതിയൊരു ജീവിതാനുഭവമാണ് അന്ന് പ്രവാചകന് ലഭിച്ചത്. ഉമ്മയോടൊത്ത് പല കുടുംബക്കാരെയും സന്ദര്ശി ക്കാനും അവരുടെയെല്ലാം സ്‌നേഹ ലാളനകള്‍ വാങ്ങാനും പ്രവാചകന് കഴിഞ്ഞു. രണ്ടു വര്ഷനങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. പ്രവാചകന് ആറു വയസ്സായ സന്ദര്ഭംട. ഉമ്മ ആമിന ബീവി തന്റെ പ്രിയ മകനെയും കൂട്ടി ബനൂന്നജ്ജാര്‍ ഗോത്രത്തിലെ കുടുംബക്കാരെ സന്ദര്ശിെക്കാന്‍ പോയി. മാസങ്ങള്‍ അവിടെ ചെലവഴിച്ചു. കൂട്ടത്തില്‍ ഭര്ത്താൃവ് അബ്ദുല്ലായുടെ ഖബ്‌റും സന്ദര്ശിനം നടത്തി.
അതിനിടയില്‍ ഒരു ദിവസം മദീനയിലെ ചില ജൂത പുരോഹിതന്മാര്‍ ഈ കുഞ്ഞിനെ കാണാന്‍ ഇടവന്നു. അവര്ക്ക് വിസ്മയമായി. ഇത് ഈ സമൂഹത്തില്‍ വരാനിരിക്കുന്ന പ്രവാചകനാണെന്നും മദീന അദ്ദേഹത്തിന്റെ പലായന കേന്ദ്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു കേട്ട ആമിനക്ക് പേടിയായി. അവര്‍ മകനെയും കൂട്ടി മക്കയിലേക്കുതന്നെ തിരിച്ചു. വഴിയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ രോഗബാധിതയാവുകയും മരണമടയുകയും ചെയ്തു. അന്നവര്ക്ക്െ മുപ്പത് വയസ്സായിരുന്നു. (ഒരഭിപ്രായ പ്രകരാം ഇരുപത് വയസ്സ്). ഉമ്മു ഐമന്‍ എന്ന അടിമസ്ത്രീയും യാത്രാ സംഘത്തിലുണ്ടായിരുന്നു. കുറഞ്ഞ നാളുകള്‍ അവിടെ തങ്ങിയ ശേഷം അവര്‍ കുഞ്ഞുമായി മക്കയില്‍ തിരിച്ചെത്തി.

പിതാമഹന്റെ വിയോഗം
മാതാവും പിതാവും നഷ്ടപ്പെട്ട ബാലന്‍ പിന്നീട് ഉമ്മു ഐമന്റെയും ഉപ്പാപ്പ അബ്ദുല്‍ മുത്ത്വലിബിന്റെയും സംരക്ഷണത്തിലാണ് ജീവിച്ചത്. അന്നവര്ക്ക് ആറ് വയ്യായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിനെ അളവറ്റ് സ്‌നേഹിച്ചു. വേണ്ട പരിഗണനയും പരിലാളനയും നല്കി . നല്ല ഭക്ഷണവും പാര്പി്ടവും കൊടുത്തു. കഅബയുടെ തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ ഇരുത്തി ആദരിച്ചു. പക്ഷെ, ഈ സ്‌നേഹ ലാളനകള്‍ കൂടുതല്‍ കാലം നീണ്ടുപോയില്ല. രണ്ടു വര്ഷം കഴിഞ്ഞപ്പോഴേക്കും അബ്ദുല്‍ മുത്ത്വലിബും ലോകത്തോട് വിട പറഞ്ഞു. അന്ന് പ്രവാചകന് എട്ടു വയസ്സായിരുന്നു.

പിതൃസഹോദരന്റെ കൂടെ
പിതാമഹന്റെ വിയോഗത്തിനു ശേഷം പിതൃസഹോദരന്‍ അബൂ ഥാലിബിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് വളര്ന്നിത്. തനിക്കു ശേഷം ഈ ബാലനെ ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് നേരത്തെത്തന്നെ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തിരുന്നു. പിതാവിനെപ്പോലെ അബൂ ഥാലിബും ബാലനെ ആദരവോടെ വളര്ത്തി . സ്വന്തം സന്താനങ്ങളെക്കാള്‍ പരിഗണനയും ബഹുമാനവും കൊടുത്തു. ഏതു കാര്യത്തിലും അവരെ മുന്തിച്ചു.
അബൂ ഥാലിബ് പൊതുവെ വലിയ ധനികനായിരുന്നില്ല. പലപ്പോഴും ദാരിദ്ര്യം പിടികൂടുമായിരുന്നു. പക്ഷെ, ഈ അല്ഭുതത ബാലന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഐശ്വര്യം നല്കിി. സമൃദ്ധിയും ക്ഷേമവും വര്ദ്ധി്പ്പിച്ചു. ഇക്കാലത്ത് ഖുറൈശികള്‍ ശക്തമായൊരു ക്ഷാമത്തിന്റെ പിടിയിലകപ്പെടുകയുണ്ടായി. ജീവിതം ദുസ്സഹമായപ്പോള്‍ അവര്‍ തങ്ങളുടെ നേതാവ് അബൂ ഥാലിബിനടുത്തുവന്ന് കാര്യം ബോധിപ്പിച്ചു. അദ്ദേഹം തന്റെ വീട്ടിലെ അല്ഭുിത ബാലനെക്കൊണ്ട് മഴയെ തേടി. താമസിയാതെ ശക്തമായ മഴ വര്ഷിിക്കുകയും മലഞ്ചരുവുകള്‍ നിറഞ്ഞുകവിയുകയും ചെയ്തു. ഉമ്മു ഐമന്‍ പറയുന്നു: ഇക്കാലത്തെല്ലാം അവര്‍ വളരെ വലിയ അച്ചടക്കത്തോടെയാണ് കഴിഞ്ഞിരുന്നത്. ചെറുപ്പത്തിലോ വലുപ്പത്തിലോ അവര്‍ ഒരിക്കല്പോിലും ദാഹത്തെയോ വിശപ്പിനെയോ കുറിച്ച് ഒരു ആവലാതിപോലും പറഞ്ഞിരുന്നില്ല.
ശാം യാത്ര
അബൂ ഥാലിബിന്റെ സംരക്ഷണത്തില്‍ മക്കാജീവിതത്തിന്റെ നാലു വര്ഷചങ്ങള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ മുഹമ്മദ് എന്ന ബാലന് 12 വയസ്സ് പൂര്ത്തി യായിരിക്കുന്നു. ആയിടെ കച്ചവടക്കാരനായിരുന്ന അബൂ ഥാലിബ് ഒരു കച്ചവടസംഘത്തോടൊപ്പം ശാമിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇത് മുഹമ്മദിനെ വല്ലാതെ ദു:ഖിപ്പിച്ചു. ഒരല്പു സമയം പോലും വേറിട്ടു നില്ക്കാ ന്‍ കഴിയാത്ത വിധം സ്‌നേഹ ലാളനയില്‍ ആ ബന്ധം അത്രമാത്രം ശക്തമായിക്കഴിഞ്ഞിരുന്നു. ഒടുവില്‍, അബൂ ഥാലിബിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ബാലനെയും കൂടെക്കൂട്ടി.

ബുഹൈറ പുരോഹിതനു മുമ്പില്‍
യാത്രാസംഘം സഞ്ചരിച്ച് ബസ്വറയിലെത്തി. ചരക്കുകള്‍ ഇറക്കിവെച്ച് സ്വല്പംം അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. അതിനടുത്തുതന്നെ ബുഹൈറ എന്നൊരു പാതിരിയുടെ മഠമുണ്ടായിരുന്നു. മുന്കാൂല വേദങ്ങളില്‍ അഗാധ പണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തില്‍ ജ്ഞാനമുണ്ടായിരുന്നു. വിദൂര ദിക്കില്നിടന്നും വന്നിറങ്ങിയ യാത്രാസംഘത്തെ അദ്ദേഹം ആവേശപൂര്വംക വീക്ഷിച്ചു. അതില്‍ ഏറ്റവും പ്രായം കൂറഞ്ഞ ബാലനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വിസ്മയം തോന്നി. ഈ കുഞ്ഞില്‍ എന്തൊക്കെയോ അല്ഭു്തങ്ങള്‍ വരാനിരിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി. പൂര്വല വേദങ്ങളില്‍ വരാനിരിക്കുന്ന പ്രവാചകന്റെതായി പറഞ്ഞ പല വിശേഷണങ്ങളും അവനില്‍ ഒത്തിണങ്ങിയിട്ടുണ്ടായിരുന്നു. താമസിയാതെ അദ്ദേഹം ഒരു സദ്യയൊരുക്കുകയും യാത്രാസംഘത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. സദ്യ വിളമ്പി.
എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അദ്ദേഹം ബാലനടുത്തുവന്ന് ഖുറൈശികളുടെ ദൈവങ്ങളായ ലാത്തയുടെയും ഉസ്സയുടെയും നാമത്തില്‍ സംസാരിച്ചു തുടങ്ങി. ബാലന്‍ പ്രതികരിച്ചില്ല. ശേഷം അദ്ദേഹം അല്ലാഹുവിന്റെ നാമത്തില്‍ സംസാരിച്ചു. പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അതോടെ ഇത് അന്ത്യപ്രവാചകനാകാന്പോോകുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന് ശരിക്കും ബോധ്യമായി. കൂടാതെ, ബാലന്റെ ചുമലില്‍ പ്രവാചകത്വപരിസമാപ്തിയുടെ അടയാളം (ഖാത്തമു നുബുവ്വ:) അദ്ദേഹം കാണുകയും ചെയ്തു. ബുഹൈറ പിന്നീട് അബൂ ഥാലിബുമായി സംസാരിച്ചു. ബാലന്റെ മാതാപിതാക്കളെക്കുറിച്ചും നാട്ടിലെ അവസ്ഥകളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. ശേഷം, ഇതൊരു അല്ഭുിത ബാലനാണെന്നും ഇവന് മഹത്തരമായൊരു ഭാവി വരാനുണ്ടെന്നും അതിനാല്‍ ജൂതന്മാരില്നിഹന്നും ഇവനെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അബൂ ഥാലിബ് പുരോഹിതന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു. ശാമിലെ കച്ചവട പ്രവര്ത്ത്നങ്ങള്‍ കഴിഞ്ഞപാടെ അദ്ദേഹം ബാലനുമായി മക്കയിലേക്കു മടങ്ങി.
മുഹമ്മദ്‌ നബി (സ....) ജനനവും കുട്ടിക്കാലവും പത്തുമാസത്തെ പ്രതീക്ഷാപൂര്ണ്മായ കാത്തിരുപ്പിനു ശേഷം ആമിന ഒരു ആണ്കുമഞ്ഞിന് ജന്മം നല്കി.. ക്രി. 571 ഏപ്രില്‍ ഇരുപത്തിയൊന്നാം തിയ്യതി (ഗജവര്ഷംഷ: റബീഉല്‍ അവ്വല്‍ പന്ത്രണ്ട്) പ്രഭാതത്തോടടുത്ത സമയം ശഅബു ബനീ ഹാശിമില്‍ അബൂഥാലിബിന്റെ വീട്ടിലായിരുന്നു സംഭവം. അബ്ദുര്റബഹ്മാന്‍ ബിന്‍ ഔഫിന്റെ മാതാവ് ശഫാഅ് ബീവിയായിരുന്നു സൂതികര്മിഹണി. ഉമ്മുഐമന്‍ പരിചാരികയും. കൈ രണ്ടും നിലത്ത് കുത്തി ആകാശത്തേക്ക് കണ്ണുകള്‍ ഉയര്ത്തി യായിരുന്നു കുഞ്ഞ് പുറത്തുവന്നത്. മാതാവിന് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവിക്കാത്ത പ്രസവം. അബ്ദുല്‍ മുത്ത്വലിബ് അപ്പോള്‍ കഅബാലയത്തിനടുത്ത് ഥവാഫിലായിരുന്നു. ഉടനെ ആളെവിട്ട് തനിക്കൊരു പേരക്കുട്ടി പിറന്നിട്ടുണ്ടെന്ന സന്തോഷവാര്ത്തള അറിയിക്കപ്പെട്ടു. സന്തോഷാശ്രു പൊഴിച്ച അദ്ദേഹം വന്ന് കുഞ്ഞിനെ വാരിയെടുക്കുകയും കഅബാലയത്തില്‍ കൊണ്ടുപോവുകയും ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം നടത്തി. ഉമ്മയുടെ കരങ്ങളില്തരന്നെ തിരികെ കൊണ്ടുവന്ന് നല്കിണ. മുഹമ്മദ് എന്ന നാമം അന്ന് അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടപ്പോള്‍, ഭൂമിയിലുള്ളവരാലും ആകാശത്തുള്ളവരാലും അവന്‍ വാഴ്ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതികരണം. ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് ഒരു ഒട്ടകത്തെ അറുത്ത് ഖുറൈശി പ്രമുഖര്ക്ക് സദ്യനല്കി് തന്റെ സന്തോഷം എല്ലാവരുമായും പങ്കിട്ടു. അല്ഭൂടതപൂര്ണ മായിരുന്നു നബിയുടെ ജനനം. ഗര്ഭ സ്ഥശിശുവായിരിക്കെത്തന്നെ ഉമ്മ ആമിന ഈ അല്ഭു്തങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തനിക്ക് പിറക്കാന്‍ പോകുന്നത് ഒരു അസാധാരണ കുഞ്ഞായിരിക്കുമെന്ന് പലനിലക്ക് അവര്ക്ക് വിവരം ലഭിച്ചിരുന്നു. ജനനസമയം പരിസരപ്രദേശങ്ങളിലെ ബിംബങ്ങളെല്ലാം തലകുത്തിവീഴുകയും പേര്ഷ്യിക്കാര്‍ ആരാധിച്ചിരുന്ന അഗ്നികുണ്ഠം അണയുകയും ഫലസ്ഥീനിലെ സാവാ തടാകം വറ്റിവരളുകയും ചെയ്തു. അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊതുജനം അറിയുംവിധമായിരുന്നു ആ അനുഗ്രഹ ജന്മം സംഭവിച്ചത്. മുലയൂട്ടല്‍ കുഞ്ഞ് ജനിച്ചാല്‍ മുലയൂട്ടാന്‍ മറ്റു സ്ത്രീകളെ ഏല്പി ക്കുക മക്കയിലെ കുലീന കുടുംബങ്ങളുടെ രീതിയായിരുന്നു. നബിയുടെ കാര്യത്തിലും ബന്ധപ്പെട്ടവര്‍ ഇത് ആലോചിച്ചു. മുലയൂട്ടാന്‍ വരുന്ന സ്ത്രീകളെയും കാത്ത് അവരിരുന്നു. മാതാവ് ആമിന ബീവിതന്നെയാണ് കുഞ്ഞിന് ആദ്യമായി മുല നല്കി യത്. പിന്നീട്, ഈ കാത്തിരിപ്പിനിടയില്‍ സുവൈബത്തുല്‍ അസ്‌ലമിയ്യയും മുലകൊടുത്തു. നബിയുടെ പിതൃവ്യനും ഇസ്‌ലാമിന്റെ മുഖ്യശത്രുവുമായിരുന്ന അബൂലഹബിന്റെ ദാസിയായിരുന്നു സുവൈബ. മരണപ്പെട്ട തന്റെ സഹോദരന് ഒരു ആണ്കുുഞ്ഞ് പിറന്നിട്ടുണ്ടെന്ന വാര്ത്തിയറിഞ്ഞ് അടക്കാനാവാത്ത സന്തോഷത്താല്‍ കുട്ടിക്ക് മുലനല്കാ്നായി അബൂലഹബ് അവളെ അടിമത്തത്തില്നി്ന്നും മോചിപ്പിക്കുകയായിരുന്നു. ഇതുകാരണം ഓരോ തിങ്കളാഴ്ചയും അദ്ദേഹത്തിന് നരകശിക്ഷയില്‍ ഇളവ് നല്കകപ്പെടുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. ഹലീമത്തുസ്സഅദിയ്യയാണ് നബിയെ മൂലയൂട്ടിയ മറ്റൊരു വനിത. മുലയൂട്ടുന്ന സ്ത്രീകളുടെ കാര്യത്തില്‍ പേരുകേട്ട ഗോത്രമായിരുന്നു ബനൂ സഅ്ദ്. ഇടക്കിടെ അവര്‍ മക്കയില്വകന്ന് കുട്ടികളെ ശേഖരിച്ചു പോകുമായിരുന്നു. അബൂ ദുഐബിന്റെ മകള്‍ ഹലീമയുടെ കൈകളിലാണ് മുഹമ്മദ് എന്ന അനാഥ ശിശു എത്തിപ്പെട്ടത്. പത്തുപേരടങ്ങുന്ന ഒരു സംഘത്തിലായിരുന്നു മഹതി മക്കയിലെത്തിയത്. ഓരോരുത്തരും ഓരോ കുട്ടികളെ സ്വന്തമാക്കുകയും തനിക്ക് ആരെയും ലഭിക്കാത്ത അവസ്ഥ വന്നുപെടുകയും ചെയ്തു. ഒടുവില്‍, ഒരു കുട്ടിയെയും ലഭിക്കാതെ മടങ്ങുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കിയാണ് മഹതി മുഹമ്മദ് എന്ന അനാഥ ശിശുവിനെ സ്വീകരിക്കാന്‍ തയ്യാറായത്. പക്ഷെ, കുഞ്ഞുമായി നാട്ടിലെത്തിയ മഹതിക്ക് കുഞ്ഞിലെ അസാധാരണത്വം ശരിക്കും ബോധ്യമായി. കുഞ്ഞ് കാരണമായി മഹതിക്ക് പലവിധ ഐശ്വര്യങ്ങള്‍ ലഭിക്കുകയും വീട്ടില്‍ സമൃദ്ധിയും സുഭിക്ഷതയും വന്നുചേരുകയും ചെയ്തു. രണ്ടു വര്ഷ ത്തോളം മുല നല്കിക ഹലീമ കുഞ്ഞിനെ ഉമ്മായുടെ അടുക്കല്‍ കൊണ്ടുവന്നേല്പിഷച്ചു. അത് മക്കയില്‍ ക്ഷാമയും പ്ലേഗും പടര്ന്നു പിടിച്ച സമയമായിരുന്നു. കിഞ്ഞിന് വല്ല ആപത്തും പിടിപെടുമോയെന്ന് ഭയപ്പെട്ട ഉമ്മ കുഞ്ഞിനെ വീണ്ടും ഹലീമയോടൊപ്പം പറഞ്ഞയക്കുകയായിരുന്നു. രണ്ടു വര്ഷ ത്തോളം വീണ്ടും ഹലീമ കുഞ്ഞിനെ പോറ്റി. ഹലീമയുടെ പുത്രി ശൈമാഉം കുഞ്ഞിനെ നല്ലപോലെ പരിപാലിച്ചു. അപ്പോഴേക്കും ചിരിയും കളിയുമായി കുഞ്ഞ് അവിടത്തുകാരുടെയെല്ലാം മനം കവര്ന്നു കഴിഞ്ഞിരുന്നു. നെഞ്ച് പിളര്ത്ത ല്‍ സംഭവം നബി ഹലീമാ ബിവിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം ഒരു അല്ഭു ത സംഭവമുണ്ടായി. ഒരിക്കല്‍ മുലകുടി ബന്ധത്തിലെ സഹോദരന്‍ അബ്ദുല്ലയുമൊത്ത് പ്രവാചകന്‍ വീടിനു പിന്നില്‍ ആടുകളെ മേക്കുകയായിരുന്നു. പെട്ടെന്ന് രണ്ടാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കുഞ്ഞിന്റെ നെഞ്ചു പിളര്ത്തു കയും അതില്നികന്നും ഒരു സാധനം പുറത്തെടുത്ത് കഴുകി ശുദ്ധിയാക്കി തല്സ്ഥാലനത്തുതന്നെ നിക്ഷേപിക്കുകയും ചെയ്തു. ശേഷം, അവര്‍ അപ്രത്യക്ഷരായി. ഇതുകണ്ട അബ്ദുല്ല ഓടിച്ചെന്ന് മാതാപിതാക്കളോട് കാര്യം പറഞ്ഞു. അവര്‍ വന്നപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. അവര്‍ പ്രവാചകരോട് കാര്യം തിരക്കി. പ്രവാചകന്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പക്ഷെ, അവര്ക്ക് കാര്യം മനസ്സിലായിരുന്നില്ല. വല്ല പൈശാചിക ഇടപെടലുമാണോ എന്നതായിരുന്നു അവര്ക്കു ള്ളിലെ ഭീതി. താമസിയാതെ അവര്‍ കുഞ്ഞുമായി വീണ്ടും ഉമ്മയുടെ മുമ്പിലെത്തി. നടന്നതെല്ലാം വിവരിച്ചുകൊടുത്തു. ആമിന ഹലീമയെ സമാധാനിപ്പിച്ചു. ഈ കുഞ്ഞിന്റെ കാര്യത്തില്‍ പിശാചിന് യാതൊന്നും ചെയ്യാന്‍ സാദിക്കില്ലെന്നും വന്നത് അല്ലാഹുവിന്റെ മാലാഖമാരായിരിക്കുമെന്നും അവര്‍ അറിയിച്ചു. കൂടാതെ, കഞ്ഞ് ഗര്ഭിസ്ഥശിശുവായിരിക്കെ തനിക്കുണ്ടായ അല്ഭുനതകരമായ അനുഭവങ്ങളും അവര്‍ പങ്ക് വെച്ചു. ഹലീമയുടെ വീട്ടില്‍ നാലു വര്ഷംങ പ്രവാചകന്‍ ചെലവഴിച്ചു. അതിനിടെ രണ്ടു തവണ ഉമ്മയെ കാണാനായി മക്കയില്‍ പോയി. ഓരോ വര്ഷ.വും അബ്ദുല്‍ മുത്ത്വലിബ് കഞ്ഞിനെ കാണാന്‍ ഹലീമയുടെ വീട്ടില്‍ വന്നിരുന്നു. ഈയൊരു അനുഗ്രഹം ഒടുവില്‍ ഹലീമയെയും തുണക്താതിരുന്നില്ല. മഹതിയും ഭര്ത്താ്വും പിന്നീട് ഇസ്‌ലാമാശ്ലേഷിച്ചു. മാതാവിന്റെ വിയോഗം ബനൂ സഅ്ദ് ഗോത്രത്തിലെ ജീവിതത്തിനു ശേഷം പ്രവാചകന്‍ സ്വന്തം നാടായ മക്കയില്ത ന്നെ തിരിച്ചെത്തി. മാതാവിനോടൊപ്പം ജീവിതമാരംഭിച്ചു. മാതൃസ്‌നേഹത്തിന്റെയും ലാളനയുടെയും തണലില്‍ പുതിയൊരു ജീവിതാനുഭവമാണ് അന്ന് പ്രവാചകന് ലഭിച്ചത്. ഉമ്മയോടൊത്ത് പല കുടുംബക്കാരെയും സന്ദര്ശി ക്കാനും അവരുടെയെല്ലാം സ്‌നേഹ ലാളനകള്‍ വാങ്ങാനും പ്രവാചകന് കഴിഞ്ഞു. രണ്ടു വര്ഷനങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. പ്രവാചകന് ആറു വയസ്സായ സന്ദര്ഭംട. ഉമ്മ ആമിന ബീവി തന്റെ പ്രിയ മകനെയും കൂട്ടി ബനൂന്നജ്ജാര്‍ ഗോത്രത്തിലെ കുടുംബക്കാരെ സന്ദര്ശിെക്കാന്‍ പോയി. മാസങ്ങള്‍ അവിടെ ചെലവഴിച്ചു. കൂട്ടത്തില്‍ ഭര്ത്താൃവ് അബ്ദുല്ലായുടെ ഖബ്‌റും സന്ദര്ശിനം നടത്തി. അതിനിടയില്‍ ഒരു ദിവസം മദീനയിലെ ചില ജൂത പുരോഹിതന്മാര്‍ ഈ കുഞ്ഞിനെ കാണാന്‍ ഇടവന്നു. അവര്ക്ക് വിസ്മയമായി. ഇത് ഈ സമൂഹത്തില്‍ വരാനിരിക്കുന്ന പ്രവാചകനാണെന്നും മദീന അദ്ദേഹത്തിന്റെ പലായന കേന്ദ്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു കേട്ട ആമിനക്ക് പേടിയായി. അവര്‍ മകനെയും കൂട്ടി മക്കയിലേക്കുതന്നെ തിരിച്ചു. വഴിയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ രോഗബാധിതയാവുകയും മരണമടയുകയും ചെയ്തു. അന്നവര്ക്ക്െ മുപ്പത് വയസ്സായിരുന്നു. (ഒരഭിപ്രായ പ്രകരാം ഇരുപത് വയസ്സ്). ഉമ്മു ഐമന്‍ എന്ന അടിമസ്ത്രീയും യാത്രാ സംഘത്തിലുണ്ടായിരുന്നു. കുറഞ്ഞ നാളുകള്‍ അവിടെ തങ്ങിയ ശേഷം അവര്‍ കുഞ്ഞുമായി മക്കയില്‍ തിരിച്ചെത്തി. പിതാമഹന്റെ വിയോഗം മാതാവും പിതാവും നഷ്ടപ്പെട്ട ബാലന്‍ പിന്നീട് ഉമ്മു ഐമന്റെയും ഉപ്പാപ്പ അബ്ദുല്‍ മുത്ത്വലിബിന്റെയും സംരക്ഷണത്തിലാണ് ജീവിച്ചത്. അന്നവര്ക്ക് ആറ് വയ്യായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിനെ അളവറ്റ് സ്‌നേഹിച്ചു. വേണ്ട പരിഗണനയും പരിലാളനയും നല്കി . നല്ല ഭക്ഷണവും പാര്പി്ടവും കൊടുത്തു. കഅബയുടെ തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ ഇരുത്തി ആദരിച്ചു. പക്ഷെ, ഈ സ്‌നേഹ ലാളനകള്‍ കൂടുതല്‍ കാലം നീണ്ടുപോയില്ല. രണ്ടു വര്ഷം കഴിഞ്ഞപ്പോഴേക്കും അബ്ദുല്‍ മുത്ത്വലിബും ലോകത്തോട് വിട പറഞ്ഞു. അന്ന് പ്രവാചകന് എട്ടു വയസ്സായിരുന്നു. പിതൃസഹോദരന്റെ കൂടെ പിതാമഹന്റെ വിയോഗത്തിനു ശേഷം പിതൃസഹോദരന്‍ അബൂ ഥാലിബിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് വളര്ന്നിത്. തനിക്കു ശേഷം ഈ ബാലനെ ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് നേരത്തെത്തന്നെ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തിരുന്നു. പിതാവിനെപ്പോലെ അബൂ ഥാലിബും ബാലനെ ആദരവോടെ വളര്ത്തി . സ്വന്തം സന്താനങ്ങളെക്കാള്‍ പരിഗണനയും ബഹുമാനവും കൊടുത്തു. ഏതു കാര്യത്തിലും അവരെ മുന്തിച്ചു. അബൂ ഥാലിബ് പൊതുവെ വലിയ ധനികനായിരുന്നില്ല. പലപ്പോഴും ദാരിദ്ര്യം പിടികൂടുമായിരുന്നു. പക്ഷെ, ഈ അല്ഭുതത ബാലന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഐശ്വര്യം നല്കിി. സമൃദ്ധിയും ക്ഷേമവും വര്ദ്ധി്പ്പിച്ചു. ഇക്കാലത്ത് ഖുറൈശികള്‍ ശക്തമായൊരു ക്ഷാമത്തിന്റെ പിടിയിലകപ്പെടുകയുണ്ടായി. ജീവിതം ദുസ്സഹമായപ്പോള്‍ അവര്‍ തങ്ങളുടെ നേതാവ് അബൂ ഥാലിബിനടുത്തുവന്ന് കാര്യം ബോധിപ്പിച്ചു. അദ്ദേഹം തന്റെ വീട്ടിലെ അല്ഭുിത ബാലനെക്കൊണ്ട് മഴയെ തേടി. താമസിയാതെ ശക്തമായ മഴ വര്ഷിിക്കുകയും മലഞ്ചരുവുകള്‍ നിറഞ്ഞുകവിയുകയും ചെയ്തു. ഉമ്മു ഐമന്‍ പറയുന്നു: ഇക്കാലത്തെല്ലാം അവര്‍ വളരെ വലിയ അച്ചടക്കത്തോടെയാണ് കഴിഞ്ഞിരുന്നത്. ചെറുപ്പത്തിലോ വലുപ്പത്തിലോ അവര്‍ ഒരിക്കല്പോിലും ദാഹത്തെയോ വിശപ്പിനെയോ കുറിച്ച് ഒരു ആവലാതിപോലും പറഞ്ഞിരുന്നില്ല. ശാം യാത്ര അബൂ ഥാലിബിന്റെ സംരക്ഷണത്തില്‍ മക്കാജീവിതത്തിന്റെ നാലു വര്ഷചങ്ങള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ മുഹമ്മദ് എന്ന ബാലന് 12 വയസ്സ് പൂര്ത്തി യായിരിക്കുന്നു. ആയിടെ കച്ചവടക്കാരനായിരുന്ന അബൂ ഥാലിബ് ഒരു കച്ചവടസംഘത്തോടൊപ്പം ശാമിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇത് മുഹമ്മദിനെ വല്ലാതെ ദു:ഖിപ്പിച്ചു. ഒരല്പു സമയം

Thursday, October 17, 2013

ശരീഅത്ത് സംരക്ഷണ സമ്മേളനം


ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് 501 അംഗ സ്വാഗതസംഘം. സമ്മേളനം നവംബര്‍ 1 വെള്ളിയാഴ്ച

കോഴിക്കോട് : മതവിശ്വാസവും വ്യക്തി നിയമവും സംരക്ഷിക്കുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ നവംബര്‍ 1ന് വെള്ളി കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് കോഴിക്കോട് ചേര്‍ന്ന സുന്നി കണ്‍വെന്‍ഷനില്‍ 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. സി കോയക്കുട്ടി മുസ്‌ലിയാര്‍ , ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ , സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ , പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ , വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ , എം സി മായിന്‍ ഹാജി, വി മോയിമോന്‍ഹാജി, ടി കെ പരീക്കുട്ടി ഹാജി (രക്ഷാധികാരികള്‍ ), കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍ (ചെയര്‍മാന്‍ ), ഉമ്മര്‍ ഫൈസി മുക്കം, എ വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ , ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി, സി എച്ച് മഹ്മൂദ് സഅദി, കെ മോയിന്‍കുട്ടി മാസ്റ്റര്‍ , മുസ്തഫ മുണ്ടുപാറ, കെ അബ്ദുല്‍ ബാരി ബാഖവി, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍ , യൂസുഫ് മുസ്‌ലിയാര്‍ കരീറ്റിപ്പമ്പ് (വൈസ് ചെയര്‍മാന്‍മാര്‍ ), നാസര്‍ ഫൈസി കൂടത്തായി (ജന. കണ്‍വീനര്‍ ), കെ സി അഹമ്മദ് കുട്ടി മൗലവി, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, അയ്യൂബ് കൂളിമാട് (കണ്‍വീനര്‍മാര്‍ ), എഞ്ചിനിയര്‍ മാമുക്കോയ ഹാജി (ട്രഷറര്‍ )
പ്രചരണം: കെ പി കോയ (ചെയര്‍മാന്‍ ), ആര്‍ വി എ സലാം (കണ്‍വീനര്‍ ), ഫൈനാന്‍സ്:- ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി (ചെയര്‍മാന്‍ ), മാമുക്കോയ ഹാജി (കണ്‍വീനര്‍ ), സ്റ്റേജ്, ലൈറ്റ് & സൗണ്ട്: കുഞ്ഞാലന്‍കുട്ടി ഫൈസി (ചെയര്‍മാന്‍ ), ഒ പി അഷ്‌റഫ് (കണ്‍വീനര്‍ ). മീഡിയ: പി ഹസൈനാര്‍ ഫൈസി (ചെയര്‍മാന്‍ ), സി പി ഇഖ്ബാല്‍ (കണ്‍വീനര്‍ ) പ്രോഗാം: കെ മോയിന്‍കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍ ), ടി പി സുബൈര്‍ മാസ്റ്റര്‍ (കണ്‍വീനര്‍ ), വളണ്ടിയര്‍: റഷീദ് ഫൈസി വെള്ളായിക്കോട് (ചെയര്‍മാന്‍ ), യഹ്‌യ വെള്ളയില്‍ (കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രചരണഭാഗമായി ഒക്. 25ന് വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണം, ഒക്‌ടോ: 29, 30ന് സന്ദേശയാത്ര, 20ന് ജില്ലാതല കണ്‍വെന്‍ഷനുകള്‍ 23ന് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രൊജക്ട് അവതരിപ്പിച്ചു. ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, യുസുഫ് മുസ്‌ലിയാര്‍ , സി എച്ച് മഹ്മൂദ് സഅദി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ സി അഹമ്മദ് കുട്ടി മൗലവി, സലാം ഫൈസി മുക്കം, കെ പി കോയ, അഷ്‌റഫ് ബാഖവി ചാലിയം, കെ എന്‍ എസ് മൗലവി, റശീദ് ഫൈസി വെള്ളായിക്കോട്, മജീദ് ദാരിമി ചളിക്കോട്, കെ കെ ഇബ്രാഹീം മുസ്‌ലിയാര്‍ , അബ്ദുറഹിമാന്‍ മാസ്റ്റര്‍ കരീറ്റിപ്പറമ്പ്, മുഹമ്മദ് ഇബ്രാഹിം, ടി പി സുബൈര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും പി ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

Tuesday, October 15, 2013

അന്ധയായ സുഡാനി തീര്‍ത്ഥാടകക്ക് മദീനയില്‍ വെച്ച് കാഴ്ച തിരിച്ചുകിട്ടി



October 15, 2013 5:30 pm
Muslim Pilgrim Regains Sight in Madinahഏഴു വര്‍ഷമായി കാഴ്ച ശേഷി നഷ്ടപ്പെട്ട സുഡാനി തീര്‍ത്ഥാടകക്ക് മദീനയിലെ പ്രവാചക പള്ളിയില്‍ വെച്ച് കാഴ്ച ശേഷി തിരിച്ചുകിട്ടി. സുഡാനില്‍ നിന്ന് ഹജ്ജിനെത്തിയ ഫാത്തിമ അല്‍മാഹിയാണ് തന്‍റെ നഷ്ടപ്പെട്ട കാഴ്ച മദീനാ പള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം തിരിച്ചുകിട്ടിയതായി വ്യക്തമാക്കിയത്. സൌദി പത്രമായ ഉക്കാസ്, എമിറേറ്റ് 24/7 എന്നിവ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ പള്ളിയില്‍ നിന്നും തന്‍റെ കണ്ണുകളിലേക്ക് പ്രകാശം പതിക്കുകയും ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി തന്‍റെ മകനെ ദര്‍ശിക്കുകയും ചെയ്തതായി ഫാത്തിമ പറയുന്നു. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ എനിക്ക് നടക്കാനും കഴിയുന്നുണ്ട്. അവര്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടതു മുതല്‍ ഒരുപാട് ചികിത്സകള്‍ നടത്തിയെങ്കിലും അതൊന്നും ഫലിക്കാതെ വരുകയായിരുന്നു. അന്നു മുതല്‍ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹമാണ് ഹജ്ജ് യാത്ര. മക്കയും മദീനയും സന്ദര്‍ശിച്ചാല്‍ തന്‍റെ കാഴ്ച തിരിച്ചുകിട്ടുമെന്ന് അവര്‍ വിശ്വസിച്ചു. കാഴ്ചശേഷിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് അവര്‍ ദിവസങ്ങളോളം പ്രവാചക പള്ളിയില്‍ താമസിച്ചിരുന്നു.

അല്ലാഹു എന്നത് മുസ്ലിം വിശ്വാസത്തിന്റെ ഭാഗമെന്ന് മലേഷ്യന്‍ കോടതി



October 15, 2013 1:05 pm
Allah..ക്വാലാലംപൂര്‍: ദൈവത്തെ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു എന്നുച്ചരിക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കു മാത്രമേ അവകാശമുള്ളൂവെന്ന് മലേഷ്യന്‍ കോടതി.  കത്തോലിക്ക പ്രസിദ്ധീകരണത്തില്‍ ദൈവത്തെ അടയാളപ്പെടുത്താന്‍ അല്ലാഹു എന്ന് പ്രസിദ്ധീകരിച്ചതിനെതിരെ മലേഷ്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.
മലേഷ്യയിലെ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രത്തിന്‍റെ മലയ പരിഭാഷയില്‍ ദൈവത്തെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ 2009ല്‍ സര്‍ക്കാര്‍ രംഗത്തുവന്നതാണ് തര്‍ക്കങ്ങളുടെ തുടക്കം. അല്ലാഹു എന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പത്രത്തിന്റെ ലൈസന്‍സ് പിന്‍വലിക്കുമെന്ന ആഭ്യന്തര മന്ത്രാലയ നിലപാടിനെതിരെ പത്രം കോടതിയെ സമീപിച്ചു. 1963ല്‍ ആധുനിക മലേഷ്യ രൂപവത്കരിക്കുന്നതിനു മുമ്പുതന്നെ ക്രിസ്ത്യാനികള്‍ അല്ലാഹു എന്ന് ഉപയോഗിച്ചുവരുന്നുണ്ടെന്നും ബൈബിളിന്‍െറ മലയ പതിപ്പില്‍ ദൈവത്തെ അല്ലാഹു എന്നാണ് വിശേഷിപ്പിക്കുന്നതെന്നും കത്തോലിക്ക സഭ കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി സര്‍ക്കാര്‍ വിലക്ക് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിലക്ക് പിന്‍വലിച്ചത് രാജ്യവ്യാപക കലാപത്തിന് വഴിവെച്ചിരുന്നു.
മതസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന അക്രമണങ്ങളുള്‍പ്പെടെ ദൂരവ്യാപകമായ സാമുദായിക സംഘര്‍ഷത്തിന് വഴിവെച്ച കീഴ്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ഒമ്പത് ശതമാനം ജനങ്ങള്‍ ക്രിസ്ത്യാനികളാണ്.

Monday, October 14, 2013

സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ 1 ന്

ഒക്ടോബര്‍ 25 വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണ പ്രസംഗങ്ങള്‍ നടക്കും
കോഴിക്കോട് രാജ്യത്തെ ഭരണഘടനയുടെ മൌലിക അവകാശങ്ങളില്‍ പെട്ട മതവിശ്വാസവും വ്യക്തിനിയമവും സംരക്ഷിക്കുന്നതിന് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനും ഏക സിവില്‍കോഡ് വാദികളുടെ പുതിയ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുമായി സമസ്ത കേരള ജംയ്യത്തുല്‍ ഉലമാ ശരീഅത്ത് സംരക്ഷണ സമ്മേളനം നവംബര്‍ വെള്ളിയാഴ്ച കോഴിക്കോട് നടത്താന്‍ സമസ്തയുടെയും കീഴ്ഘടകങ്ങലുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കുടുംബ പ്രശ്നങ്ങളാലും സാമൂഹ്യ ബാധ്യതയാലും നടക്കുന്ന ചില വിവാഹങ്ങളില്‍ പ്രയപൂര്‍ത്തിയായില്ല എന്ന തടസ്സം ഉന്നയിച്ച് വിവാഹം തടയാനും ശൈശവ വിവാഹ നിരോധന പരിതിയില്‍ പെടുത്തി സിവില്‍ നിയമത്തെ അട്ടിമറിക്കാനുമുള്ള സമീപകാലത്തെ ചില കേന്ദ്രങ്ങളുടെ ശ്രമത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള മത സംഘടനകളുടെ തീരുമാനത്തെ കടുത്ത ഭാഷണയിലാണ് ചില മത വിരുദ്ധരും അല്‍പ ജ്ഞാനികളും വിമര്‍ശിക്കുന്നത്മുമ്പും ഇത്തരം ശരീഅത്ത് വിരോധം പ്രകടിപ്പിച്ചപ്പോള്‍ ശരീഅത്ത് സംരക്ഷിക്കാനായി സമസ്ത നടത്തിയ സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് നവംബര്‍ ന് നടത്തുന്നത്ഒക്ടോബര്‍25 വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണ പ്രസംഗങ്ങള്‍ നടക്കുംജില്ലാ തലങ്ങളില്‍ സ്പെഷല്‍ കണ്‍വെന്‍ഷനുകള്‍ ചേരും യോഗത്തില്‍ പണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചുകോട്ടുമല ടി.എംബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തുപ്രൊഫകെആലിക്കുട്ടി മുസ്‍ലിയാര്‍ സി.കെ.എം.സ്വാദിഖ് മുസ്‍ല്യാര്‍ ഡോബഹാഉദ്ദീന്‍ നദ്‍വിഉമര്‍ ഫൈസി മുക്കം.വി.അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്നാസര്‍ ഫൈസി കൂടത്തായിഓണമ്പിള്ളി മുഹമ്മദ് ഫൈസികെ.റഹ്‍മാന്‍ ഫൈസിഅശ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്കെമോയിന്‍ കുട്ടി മാസ്റ്റര്‍ പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസിഡോഎന്‍ .എംഅബ്ദുല്‍ ഖാദര്‍ കൊടക് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ ,.എംമുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍ എം.ചേളാരിസലീം എടക്കര പ്രസംഗിച്ചു.

അറഫാസംഗമം


Monday, October 14, 2013

അറഫാസംഗമം ഇന്ന്‌;ഒത്തു ചേരുന്നത് തീര്‍ത്ഥാടക സഹസ്രങ്ങള്‍

അറഫാസംഗമത്തിൽ നിന്ന് 
വിശുദ്ധ ഹജ്ജ് കര്‍മത്തിലെ സുപ്രധാന അനുഷ്ഠാനമായ അറഫ സംഗമത്തിന് കാലം സാക്ഷ്യംനില്‍ക്കുന്ന ദിവസമാണിന്ന്. മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്നതാണീ കര്‍മം. ഇന്നലെമുതല്‍ പ്രാര്‍ഥനാനിര്‍ഭരരായി മിനായിലെ തമ്പുകളില്‍ കഴിയുന്ന അവര്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അറഫയിലേക്ക് പ്രയാണം ആരംഭിക്കുന്നത്. സൂര്യവെയില്‍ നട്ടുച്ചക്ക് കനക്കുമ്പോഴാണ് അറഫയിലെ ആരാധനകള്‍ക്കും ചൂടുപിടിക്കുന്നത്. ഒരു മരതണല്‍പോലും പണ്ടില്ലാതിരുന്ന മരുകാട്ടില്‍ എന്താണിങ്ങനെ ജനം വെയിലില്‍ നിന്ന് പ്രാര്‍ഥിക്കുന്നത്? അതേപ്പറ്റി പ്രമുഖ ഇറാനിയന്‍ ദാര്‍ശനികനായ അലി ശരീഅത്തിതന്നെ നിരീക്ഷിക്കുന്നു: ചരിത്രത്തില്‍ മനുഷ്യര്‍ പലരും ചെയ്തതുപോലെ സൂര്യവെളിച്ചത്തില്‍നിന്ന്, സ്വാതന്ത്ര്യത്തില്‍നിന്ന്, ജനക്കൂട്ടത്തില്‍നിന്ന് ആരും ഓടിപ്പോകരുത്. 
എപ്പോഴും ജനങ്ങളുടെ കൂടെ നില്‍ക്കുക -അതാണ് അറഫ ഉദ്ബോധിപ്പിക്കുന്നത്.
ജ്ഞാനം, തിരിച്ചറിവ് എന്നിവയാണ് അറഫ എന്ന അറബി പദത്തിന്‍െറ അര്‍ഥങ്ങളില്‍ പ്രധാനം. ഹാജിമാര്‍ ജീവിത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അത് തിരിച്ചുപിടിക്കുന്ന സ്ഥലമാണ് അറഫ. ഭൗതിക ഭ്രമത്തരായാണ് മനുഷ്യര്‍ എന്നും ജീവിക്കുന്നത്. ജീവിതത്തില്‍ പരമാവധി സുഖിക്കുക, ആനന്ദത്തിലാറാടുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ.
അതിനപ്പുറം ജീവിതം മറ്റൊന്നുമല്ലാത്തവരാണ് ഏറെ. സുഖലോലുപരാകാന്‍ സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ എന്നിവ വേണം. അവ നേടിയെടുക്കാന്‍ കൈയൂക്കുള്ളവന്‍, ഇല്ലാത്തവനെ കീഴൊതുക്കിയും ചവിട്ടിയരച്ചുമാണ് ലോകം മുമ്പോട്ട് കുതിക്കുന്നത്. ഈയൊരവസ്ഥയില്‍ ആരാണ് മനുഷ്യന്‍, തന്‍െറ ജീവിതലക്ഷ്യമെന്ത്, എവിടെ നിന്നാണ് ജീവിതയാത്ര തുടങ്ങിയത്, എവിടെയാണത് അവസാനിക്കുക എന്ന തിരിച്ചറിവാണ് അറഫയിലെ ജനസഞ്ചയം ഏറ്റുവാങ്ങുന്നത്. ദൈവത്തില്‍നിന്ന് വന്ന് ദൈവത്തിലേക്ക് തന്നെ മടങ്ങിപ്പോവുന്നതിനിടയിലെ ഒരു ഇടത്താവളം മാത്രമാണ് ജീവിതം. അഥവാ ഭൗതിക ജീവിതം നശ്വരമാണ്; അനശ്വരജീവിതം പരലോകത്തേതാണ്. മരണമെന്ന അലംഘനീയ യാഥാര്‍ഥ്യത്തോടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴുന്നു. അതിനാല്‍ ചുരുങ്ങിയ കാലത്തെ തന്‍െറ ജീവിതത്തിനിടയില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞുവേണം ജീവിതയാത്ര തുടരാനെന്ന പാഠമാണ് അറഫ നല്‍കുന്നത്. ഹജ്ജിലെ മുഴുവന്‍ കര്‍മവും വിശ്വാസിയെ ജീവിതനശ്വരത ഓര്‍മപ്പെടുത്തുന്നുണ്ട്. മരണശേഷം പുതപ്പിക്കുന്ന കഫന്‍പുടവയിലെ രണ്ട് വെള്ളത്തുണി കഷണങ്ങളാണ് അവന്‍ സ്വയമെടുത്ത് ഇഹ്റാം തുണിയായി ഹജ്ജില്‍ ശരീരത്തില്‍ ചുറ്റുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ മിനായിലെ തമ്പിലാണ് കൂടുതല്‍ നാള്‍ തീര്‍ഥാടകര്‍ പാര്‍ക്കുന്നത്. പരിമിത സൗകര്യമേ ആ തമ്പുകള്‍ക്കകത്തുള്ളൂ. നിലത്താണ് കിടപ്പ്. ചരിഞ്ഞോ മറിഞ്ഞോ കിടക്കാന്‍ തോന്നിയാല്‍ കൈയും കാലും മറ്റു തീര്‍ഥാടകരുടെ മേല്‍ തട്ടുമാറ് ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട ഇടം തുലോം ചെറുത്. അഥവാ മിനായിലെ ഇടുങ്ങിയ ‘ഖബറി’ല്‍ കിടന്ന്, വരാനുള്ള ജീവിതത്തെ കൂടി പരിശീലിക്കുകയാണ് ഹാജിമാര്‍.
ദുല്‍ഹജ്ജ് എട്ടിന് മിനായില്‍ കിടന്ന് ഇന്ന് (ദുല്‍ഹജ്ജ്-ഒമ്പത്) ദൈവത്തിന്‍െറ വിചാരണക്കുവേണ്ടി മഹ്ശറാ (പരലോകത്തെ സംഗമസ്ഥാനം) മൈതാനിയിലേക്ക് പോകുന്നതുപോലെയാണ് അറഫാ മൈതാനിയില്‍ എത്തിയുള്ള സംഗമം. കഫന്‍പുടവ, ഇടുങ്ങിയ സ്ഥലത്തെ കിടത്തം, മൈതാനത്തെ ഒത്തുചേരല്‍ എന്നിവ മൂന്നും ചേര്‍ന്ന് തീര്‍ഥാടകനെ ജീവിതയാഥാര്‍ഥ്യം പഠിപ്പിക്കുകയാണ്. മതിമറന്ന ഭൗതികതയല്ല, ലക്ഷ്യബോധത്തോടെയുള്ള ഇഹലോകജീവിതമാണ് ആവശ്യമെന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ ഗൗരവതരമായ മറ്റേത് അനുഷ്ഠാനമാണ് മനുഷ്യര്‍ക്കുള്ളത്? നശ്വരമായ ഭൗതിക ജീവിതത്തില്‍ മനുഷ്യന്‍ കരസ്ഥമാക്കേണ്ടത് ദൈവിക തൃപ്തിയാണ്. ആ വലിയ പാഠം ഏറ്റവുമധികം തിരിച്ചറിഞ്ഞവര്‍ മാനവതക്ക് വഴികാട്ടി, മുന്നില്‍നടന്ന പ്രവാചകന്മാരാണ്. അവരിലെ കുലപതിയാണ് ഇബ്റാഹീം. എല്ലാ പ്രമുഖ മതസ്ഥരും ആദരിക്കുകയും തങ്ങളുടെ നേതാവായി അംഗീകരിക്കുകയും ചെയ്യുന്ന പ്രവാചകനാണ് ഇബ്റാഹീം. തന്‍െറ ജീവിതയാത്രയില്‍ മക്ക മണലാരണ്യത്തിലെത്തി ദൈവിക കല്‍പനപ്രകാരം കഅ്ബാ മന്ദിരം ആ മഹാനുഭാവന്‍ പണിതുയര്‍ത്തി. കഅ്ബയിലേക്ക് ദൈവിക കല്‍പനപ്രകാരം ജനത്തെ ഹജ്ജിന് ക്ഷണിച്ചതും ഇബ്റാഹീം തന്നെ. ആ പ്രവാചകന്‍െറയും കുടുംബത്തിന്‍െറയും ത്യാഗനിര്‍ഭരവും സമര്‍പ്പണ സന്നദ്ധവുമായ ജീവിതം മാനവരാശിക്ക് മഹനീയ മാതൃകയാണ്. അവ വിശുദ്ധ ഖുര്‍ആനില്‍ സവിസ്തരം ഇതള്‍വിരിഞ്ഞിട്ടുണ്ട്. മാനവികതയുടെ പ്രോദ്ഘാടകനും മനുഷ്യസംസ്കാരത്തിന്‍െറ രാജശില്‍പിയുമായ ഇബ്റാഹീം, മക്ക കേന്ദ്രമാക്കി മൂന്ന് സുപ്രധാന പ്രാര്‍ഥനകള്‍ ദൈവത്തോട് നടത്തിയിട്ടുണ്ട്. ഒന്ന്, എന്‍െറ തലമുറയെ മക്കയില്‍ നിന്‍െറ മന്ദിരത്തിനരികെ ഞാന്‍ താമസിപ്പിച്ചത് നിനക്ക് മാത്രം വഴിപ്പെട്ട് അവര്‍ ജീവിക്കാനാണ്. അക്കാരണത്താല്‍ നാഥാ, ജനശ്രദ്ധ നീ അവരിലേക്ക് തിരിക്കണം. 
രണ്ട്, അവര്‍ക്ക് നീ ഭക്ഷണവിഭവങ്ങള്‍ നല്‍കുക. മൂന്ന്, ഈ നാടിനെ സമാധാനവും ശാന്തിയും കളിയാടുന്ന മണ്ണാക്കി എന്നെന്നും നിലനിര്‍ത്തുക. ഏകദൈവ വിശ്വാസത്തോടൊപ്പംതന്നെ ഭൗതികതയുടെ അടിസ്ഥാനാവശ്യങ്ങളായ അന്നവും സമാധാനവും കൂടിയാണ് മാനവികതക്ക് പുലരേണ്ടതെന്നാണ് ഇസ്ലാമിക ദര്‍ശനം ആഗ്രഹിക്കുന്നതെന്ന് ഈ പ്രാര്‍ഥന വ്യക്തമാക്കുന്നു. ദൈവമാര്‍ഗത്തില്‍ സര്‍വം സമര്‍പ്പിച്ച ഇബ്റാഹീം, വാര്‍ധക്യത്തില്‍ ലഭിച്ച ഇസ്മാഈല്‍ എന്ന സന്താനത്തെ പോലും സ്വപ്നദര്‍ശനത്തെതുടര്‍ന്ന് ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായി. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ജന്മംതന്ന നാഥനുതന്നെ സമര്‍പ്പിക്കാന്‍ സര്‍വാത്മനാ സജ്ജമാകുന്ന വിധേയത്വം. ദൈവത്തിനാകട്ടെ ആ പൈതലിന്‍െറ ഇളംചോരയായിരുന്നില്ല, ഇബ്റാഹീമിന്‍െറ സന്നദ്ധതാ പരീക്ഷണമായിരുന്നു ഉദ്ദേശ്യം. തീര്‍ഥാടകര്‍ ഹജ്ജില്‍ തങ്ങുന്ന മിനായിലായിരുന്നു ഇബ്റാഹീം പുത്രബലിക്ക് സന്നദ്ധമായത്. അതിനെ സ്മരിച്ചാണ് ബലികര്‍മം ഹജ്ജ് അനുഷ്ഠാനമായും ഹജ്ജിന് പോവാത്തവര്‍ നാട്ടില്‍ ചെയ്യേണ്ട കര്‍മമായും നിലനിര്‍ത്തിയിരിക്കുന്നത്. വിലപ്പെട്ടതെന്തും ദൈവത്തിന് സമര്‍പ്പിക്കാമെന്ന പ്രതിജ്ഞകൂടിയാണ് ഹാജിമാര്‍ അറഫയില്‍ മുഴക്കുന്നത്. പുത്രബലിക്കു സന്നദ്ധനായ ഇബ്റാഹീമിനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചെകുത്താന്‍ വന്നു. പക്ഷേ, ചെകുത്താന്‍െറ ദുഷ്ചിന്തകള്‍ക്ക് വശംവദനാകാതെ പിശാചിനെ ഇബ്റാഹീം എറിഞ്ഞോടിച്ചുവെന്നാണ് ചരിത്രം. മനുഷ്യജീവിതത്തില്‍ കടന്നുവരുന്ന എല്ലാതരം പൈശാചികതകളെയുമാണ് ഹജ്ജില്‍ കല്ലേറ് കര്‍മം നടത്തുന്നതിലൂടെ തീര്‍ഥാടകര്‍ എറിഞ്ഞോടിക്കുന്നത്. ചുരുക്കത്തില്‍ ജീവിതത്തിന്‍െറ പൈശാചികതകളില്‍പെടാതെ സര്‍വം ദൈവത്തിനര്‍പ്പിച്ച് ഭൗതികജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ഹജ്ജ് കര്‍മത്തിലൂടെ ഇബ്റാഹീം ലോകത്തെ പഠിപ്പിച്ചത്.
ചരിത്രത്തിന്‍െറ പ്രയാണത്തില്‍ അറഫ നല്‍കുന്ന ഇത്തരം തിരിച്ചറിവുകളെ മനുഷ്യ നാഗരികതയില്‍ വീണ്ടും ഉയര്‍ത്തി നാട്ടുകയാണ് മുഹമ്മദ് നബിയും ഹജ്ജ് നിര്‍വഹണത്തിലൂടെ ചെയ്തത്. ഒരു ലക്ഷത്തിലധികം വരുന്ന അനുയായികള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിച്ച പ്രവാചകന്‍, അറഫയിലും മിനായിലും നടത്തിയ പ്രഭാഷണങ്ങള്‍ ഈ തിരിച്ചറിവുകളെയാണ് അടയാളപ്പെടുത്തുന്നത്. ഹജ്ജ്, അതിന്‍െറ സകലവിധ ആത്മീയ ഭാവങ്ങള്‍ക്കുമൊപ്പംതന്നെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍െറ വിളംബരഭൂമി കൂടിയായി മാറുകയായിരുന്നു നബിയുടെ അറഫാ പ്രഭാഷണത്തില്‍: മനുഷ്യരുടെ ജീവന്‍, സമ്പത്ത്, അഭിമാനം എന്നിവ ഈ ദിവസംപോലെ, ഈമാസംപോലെ, ഈ സ്ഥലം പോലെ പവിത്രമാണ്. അതിനുമീതെ ആരും അന്യായമായി കൈവെക്കരുത്. പലിശ, കുടിപ്പക ഉള്‍പ്പെടെ എല്ലാ അനിസ്ലാമികതകളും മാനവരാശിയില്‍നിന്ന് ഞാന്‍ എന്നെന്നേക്കുമായി നിര്‍ത്തല്‍ചെയ്തിരിക്കുന്നു. സ്ത്രീകളോട് മാന്യമായിവേണം പെരുമാറാന്‍. ഒരാള്‍ക്ക്, അപരന്‍ തൃപ്തിപ്പെട്ട് നല്‍കാത്തതൊന്നും നിങ്ങള്‍ മറ്റുള്ളവരില്‍നിന്ന് കവര്‍ന്നെടുത്ത് അനുഭവിക്കരുത്. അറബിക്ക് അനറബിയേക്കാള്‍, വെളുത്തവന് കറുത്തവനേക്കാള്‍, ദൈവഭയം കൊണ്ടല്ലാതെ ഒരു മേന്മയുമില്ല. പൈശാചികതക്കടിപ്പെട്ട് പരസ്പരം കഴുത്തറക്കുന്നതിനുപകരം നിങ്ങള്‍ ഏകോദര സഹോദരങ്ങളാവുക തുടങ്ങി അന്തസ്സോടെ ജീവിക്കാനും അഭിമാനം കാത്തുസംരക്ഷിക്കാനുമുള്ള വിളംബരമായി ആ പ്രഭാഷണം. ഇവ ഓരോ വര്‍ഷവും കണ്ണിലും കാതിലും ഹൃത്തിലും ആവാഹിച്ചെടുത്ത് ജീവിക്കുന്നവരാകുകയെന്ന പാഠവും അറഫ ഏവരെയും ഓര്‍മപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ കൈമാറിയിരിക്കുന്ന സന്ദേശം ലോകാവസാനം വരേക്കുമുള്ളവര്‍ക്ക് കൈമാറണമെന്നും പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജീവിതനൗക ആടിയുലയാതിരിക്കാനുള്ള ഏകപരിഹാരം ദിവ്യഗ്രന്ഥമായ ഖുര്‍ആനിനെയും എന്‍െറ ജീവിതമാതൃകയെയും മുറുകെ പിടിക്കുകയെന്നതാണെന്നും പ്രവാചകന്‍ അറഫയില്‍വെച്ച് ഉദ്ബോധിപ്പിച്ചു.
ഭൂതലത്തില്‍ ഏറ്റവും കൂടുതല്‍ ജനം ഓരോ വര്‍ഷവും സംഗമിക്കുന്ന ഇടം ഒന്നു മാത്രമേയുള്ളൂ -അറഫ. ലാളിത്യം, സാഹോദര്യം, അച്ചടക്കം, ദൈവിക വിധേയത്വം എന്നിവ കാഴ്ചവെക്കുന്ന അനിര്‍വചനീയ സന്ദര്‍ഭം കൂടിയാണത്. അമേരിക്കയിലെ നീഗ്രോ മുസ്ലിം നേതാവും പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനുമായിരുന്ന മാല്‍ക്കം എക്സ് തന്‍െറ ആത്മകഥയില്‍ ഹജ്ജിലെ ഈ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഇബ്റാഹീമിന്‍െറയും മുഹമ്മദിന്‍െറയും, പരിശുദ്ധ വേദപുസ്തകത്തിലെ മറ്റ് പ്രവാചകന്മാരുടെയും ജന്മഗേഹമായ ഈ പുരാതന വിശുദ്ധഭൂമിയില്‍ വിവിധ വര്‍ണക്കാരും വംശക്കാരുമായ ആളുകള്‍ പുലര്‍ത്തിയതിനു തുല്യമായ സാഹോദര്യ മനോഭാവത്തിനും ആതിഥ്യമര്യാദക്കും മുമ്പൊരിക്കലും ഞാന്‍ സാക്ഷിയായിട്ടില്ല. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്തതൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ വ്യത്യസ്ത നിറക്കാര്‍. പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്‍െറയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. (മാല്‍കം എക്സിന്‍െറ ആത്മകഥ; പേ: 438, 439 ഐ.പി.എച്ച്; കോഴിക്കോട് 12)
ഇന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുക. ഉച്ചക്ക് അവിടത്തെ മസ്ജിദ് നമിറയില്‍നിന്ന് നടത്തപ്പെടുന്ന പ്രഭാഷണത്തിന് അവരും ലോകത്തോടൊപ്പം കാതോര്‍ക്കും. ലോകജനതയെ പൊതുവിലും മുസ്ലിം ലോകത്തെ വിശേഷിച്ചും അഭിസംബോധന ചെയ്യുന്നതാണ് ഈ പ്രഭാഷണത്തിന്‍െറ ഉള്ളടക്കം. അറഫാ ദിനത്തിന്‍െറ പ്രാധാന്യത്തെപ്പറ്റി മുഹമ്മദ് നബി പറഞ്ഞു: ‘അല്ലാഹുവിങ്കല്‍ അറഫാ ദിവസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസമില്ല. അന്ന് അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്തുവരും. എന്നിട്ട്, ആകാശവാസികളോട് ഭൂവാസികളെക്കുറിച്ച് അഭിമാനത്തോടെ പറയും-എന്‍െറ അടിമകളെ നോക്കൂ! ജടപിടിച്ചവരും പൊടിപറ്റിയവരുമായി വിദൂരദിക്കുകളില്‍നിന്ന് അവര്‍ എന്‍െറ അടുത്തുവന്നിരിക്കുന്നു. എന്‍െറ കാരുണ്യം മാത്രം കാംക്ഷിച്ചുകൊണ്ട്. എന്‍െറ ശിക്ഷ അവര്‍ കണ്ടിട്ടില്ല.’
അറഫാ ദിനത്തേക്കാള്‍ കൂടുതല്‍ നരകവിമോചിതരുണ്ടാകുന്ന മറ്റൊരു ദിവസവും കാണപ്പെടുകയില്ലെന്നും നബി അരുളിയിട്ടുണ്ട്. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാര്‍ഥനയാണ് അറഫയില്‍ തീര്‍ഥാടകര്‍ നടത്തുന്നത്. മുസ്ലിം സമൂഹം ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളില്‍നിന്ന് മോചനം അഭ്യര്‍ഥിച്ചും നാഥനോട് കേഴുന്ന ഇടമാണിത്. സകലവിധ പ്രയാസങ്ങളും സഹിച്ച് അറഫയില്‍ സമ്മേളിക്കുന്ന ഹജ്ജ് തീര്‍ഥാടകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നോമ്പനുഷ്ഠിക്കുന്നത് മുസ്ലിംകള്‍ക്ക് പ്രതിഫലാര്‍ഹമായ കര്‍മമാണ്.

Sunday, October 13, 2013

ഹാജിമാര്‍ മിനയിലേക്ക്; ഹജ്ജിന് ഔദ്യോഗിക തുടക്കം



October 13, 2013 11:39 am
SAUDI-RELIGION-ISLAM-HAJJഹജ്ജ് തീര്‍ത്ഥാടനത്തിനായി വിശുദ്ധ ഭൂമിയിലെത്തിയ ഹാജിമാര്‍ മിനയിലേക്കുള്ള യാത്ര ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജിന് ഔദ്യോഗിക തുടക്കമായി. ഇന്ന് മക്കയില്‍ പ്രഭാത നിസ്കാരം നിര്‍വഹിച്ചതിനു ശേഷമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1.3 മില്യണ്‍ തീര്‍ത്ഥാടകര്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള മിനായിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
മിനയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത തമ്പുകള്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുകയാണ്. മിനയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഹജ്ജിന്‍റെ പ്രധാന ഇനമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ അറഫയിലേക്ക് പുറപ്പെടും. മിനയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് അറഫ.
ഹജ്ജിനോടനുബന്ധിച്ചുള്ള സുരക്ഷയും സൌകര്യവും ഉറപ്പുവരുത്താനായി സൌദി ഹജ്ജ് മന്ത്രാലയത്തിനു കീഴിലും സന്നദ്ധ സംഘടനകള്‍ക്കു കീഴിലും സജ്ജീകരണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം; പോരാട്ട കഥകള്


സുപ്രീംകോടതി വിധി മറികടക്കാന്‍വേണ്ടി, 1986 മെയ് 6ാം തീയതി രാജീവ്ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവോഴ്‌സ്) ആക്ട്, 1986 എന്ന പേരില്‍ ഒരു നിയമം പാസാക്കുകയും വിവാഹ മോചിതകള്‍ക്കുള്ള ജീവനാംശം ശരീഅത്ത് നിയമത്തിന് അനുസൃതമാക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര വിജയമായിരുന്നു അത്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ഈ നിയമത്തിന്റെ സാധുതക്കെതിരെ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. സുപ്രീംകോടതിയില്‍ അതിനെ ചോദ്യംചെയ്തുകൊണ്ട് ധാരാളം റിട്ടുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കൂടാതെ, ചില ഹൈക്കോടതികളില്‍നിന്ന് അതിനെതിരെ വിധികളും വന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിയമ വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു പ്രശ്‌നം വഖഫ് വരുമാനത്തിനുള്ള ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ടതായിരുന്നു. മുന്‍ രാഷ്ട്രപതിയായിരുന്ന ശ്രീ. വെങ്കിട്ടരാമന്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇന്‍കംടാക്‌സ് നിയമത്തില്‍ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം, ഇന്‍കംടാക്‌സ് നല്‍കുന്നതില്‍നിന്ന് ഒഴിവാകണമെങ്കില്‍, എല്ലാ വഖഫുകളും അവരുടെ എല്ലാ സ്ഥാവര സ്വത്തുക്കള്‍ വില്‍ക്കുകയും ആ പണം ദേശസാല്‍കൃത ബാങ്കുകളില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സെക്യൂരിറ്റികളിലോ നിക്ഷേപിക്കുകയും ചെയ്യണമായിരുന്നു. ഈ നിയമം നടപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍, വഖഫുകള്‍ക്ക് അവരുടെ വിവിധയിനം ചെലവുകള്‍ക്ക് ബാങ്കില്‍നിന്നുള്ള പലിശ ഉപയോഗിക്കേണ്ടി വരുമായിരുന്നു.

പലിശ ഇസ്‌ലാമില്‍ നിഷിദ്ധമായതിനാല്‍ അത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍, പ്രസ്തുത നിയമത്തിനെതിരായി മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നേതാക്കന്‍മാര്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായി, പിന്നീട് ശ്രീ. എന്‍.ടി തിവാരി ധനമന്ത്രിയായപ്പോള്‍ വഖഫ് സ്വത്തുക്കളെ ഈ നിയമത്തില്‍നിന്ന് ഒഴിവാക്കുകയുണ്ടായി.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അടുത്ത ലക്ഷ്യം, വഖഫ് നിയമങ്ങള്‍ ശരീഅത്ത് അനുസൃതമാക്കുകയും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യാനാവശ്യമായ ഭേദഗതികള്‍ വഖഫ് നിയമത്തില്‍ വരുത്തിക്കിട്ടുക എന്നതായിരുന്നു. 1984ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ധൃതിപിടിച്ച് ഒരു ബില്ല് അവതരിപ്പിച്ചു. എന്നാല്‍ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുള്ള ഫലപ്രദമായ ഒരു പദ്ധതിയും അതിലില്ലായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രതിനിധികള്‍ നിയമമന്ത്രിയുമായി ബന്ധപ്പെട്ട് വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മൂന്ന് ദിവസത്തിനുശേഷം പൊടുന്നനെ ഈ ബില്ല് പാസാക്കുകയാണുണ്ടായത്. ബോര്‍ഡ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള അധികൃതരുമായി ബന്ധപ്പെടുകയും മുസ്‌ലിം സംഘടനകളും വ്യക്തികളും ആയിരക്കണക്കില്‍ ടെലിഗ്രാമുകളും കത്തുകളും അയച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു.
ബോര്‍ഡ് ഈ ബില്ല് നടപ്പാക്കുന്നതിനെതിരെ എതിര്‍ക്കുകയും അതില്‍ ഭേദഗതികള്‍ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1995ല്‍ പുതിയ വഖഫ് നിയമം പ്രഖ്യാപിക്കപ്പെട്ടു. പൂര്‍ണമായും തൃപ്തികരമാണെന്ന് പറഞ്ഞുകൂടെങ്കിലും, ബോര്‍ഡിന്റെ വിവിധ നിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ച ഈ 'ആക്ടി'ന് കീഴില്‍ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവര്‍ ചില വിഷയങ്ങളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കൂടുതല്‍ സമഗ്രവും കുറ്റമറ്റതുമായ ഒരു വഖഫ് നിയമം സമീപ ഭാവിയില്‍ ആവിഷ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
മുസ്‌ലിം വ്യക്തി നിയമത്തിന്റെയും ശരീഅത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ഇന്ത്യയിലെ മുസ്‌ലിംകള്‍ കാലാകാലം നടത്തിയ വിജയകരമായ പരിശ്രമങ്ങളുടെ ഒരു ഹ്രസ്വ വിവരണമാണ് മേലെ നല്‍കിയത്. അതില്‍നിന്ന് ഒരു കാര്യം വ്യക്തമാകും. ഭരണഘടനാദത്തമായ മുസ്‌ലിം വ്യക്തി നിയമത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കുന്നതോ, കോടതികളെ സമീപിക്കുന്നതോ നിയമ നിര്‍മ്മാണമോ നിയമ ഭേദഗതിയോ ആവശ്യപ്പെടുന്നതോ ഒരു മഹാ അപരാധമോ നിയമ ലംഘനമോ അല്ല. അങ്ങനെയാണെങ്കില്‍ മുസ്‌ലിംകള്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. ചെയ്താല്‍തന്നെ വിജയിക്കുമായിരുന്നില്ല.
മാറിവരുന്ന സാഹചര്യങ്ങളിലേക്കും ആവശ്യങ്ങളുമനുസരിച്ച് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും എത്രയോ നിയമങ്ങളും ഉത്തരവുകളും റദ്ദാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്. കോടതികളും അവയുടെ വിധികളും ഉത്തരവുകളും മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍പോലും എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നിരിക്കെ, രാജ്യത്തെ ഒരു പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ തങ്ങളുടെ വ്യക്തിനിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമന നിര്‍മ്മാണങ്ങളെയും കോടതി വിധികളെയും സര്‍ക്കാര്‍ ഉത്തരവുകളെയും മറ്റും മാറ്റണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?
(ഡോ. ഇ.കെ അഹമ്മദ്കുട്ടിയുടെ ലേഖനത്തിലെ ചില വിവരങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ന്യൂഡല്‍ഹി പ്രസിദ്ധീകരിച്ച 'ദി ഇഷ്യൂ ഓഫ് മുസ്‌ലിം പേഴ്‌സണല്‍ ലോ ഇന്‍ഡ്രൊഡക്ഷന്‍ ആന്റ് അനാലിസിസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം ലോ ബോര്‍ഡ് എച്ചീവ്‌മെന്റ്‌സ് ആന്റ് ആക്ടിവിറ്റീസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് - ഫിസിയോളജി, മെത്തലോള്‍ജി ആന്റ് എച്ചീവ്‌മെന്റ്‌സ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് - ഒരു ലഘു പരിചയം (മലയാള പരിഭാഷ) എന്നീ കൃതികളോട് കടപ്പാട്-ചന്ദ്രിക.)

Friday, October 11, 2013

വിവാഹം, ശരീരം, സ്വാതന്ത്ര്യം, സമൂഹം..



ഡോ. ബി. അശോക് (2013 ഒക്‌ടോബര്‍ 20 പുസ്തകം 52 ലക്കം 9 കേരള ശബ്ദം വാരികയിലെഴുതിയ ലേഖനം )
     കേരളത്തില്‍ മുസ്‌ലിം മത നേതാക്കന്‍മാര്‍ക്ക് ഒരു 'ഇമേജ്' പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു. തലയില്‍ക്കെട്ടും നിസ്‌ക്കാരത്തഴമ്പുമൊക്കെയായി അവരെന്തു പറഞ്ഞാലും അത് പുരോഗമന വിരുദ്ധമാണെന്നാണ് നമ്മുടെ മുന്‍വിധി. അവര്‍ വാദമുഖങ്ങള്‍ നിരത്തുന്നതിലും പോരായ്മയുണ്ട്. എല്ലാ സമുദായത്തിന്റെയും വ്യക്തിനിയമത്തിന്റെയും പേരിലേ പറയൂ. ശാസ്ത്രീയമായി ഒരു വാദമുഖം നിരത്താന്‍, അതും ദൃശ്യമാധ്യമങ്ങളോട്, അറിഞ്ഞുകൂടാ. ഫലത്തില്‍ അവരുടെ വാദം അവരുടെ അനുയായികള്‍ പോലും ഉടന്‍ തള്ളിപ്പറയും.
     'പ്രത്യേക സാഹചര്യങ്ങളില്‍' ബാലവിവാഹ നേരോധന നിയമം നിഷ്‌ക്കര്‍ഷിക്കുന്നതായ 18ല്‍ നിന്നും കുറച്ച് ശരീഅത്ത് ആക്ട് പറയുന്നതുമായ 16 വയസ്സില്‍ വിവാഹം അനുവദിക്കണമെന്നും ആയതിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നുമാണ് വളരെ ചുരുക്കത്തില്‍ അവരുടെ വാദം. ഇതിനെ പ്രത്യക്ഷത്തില്‍ ക്രിമിനല്‍ ഭേദഗതി നിയമം 2013മായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ലൈംഗിക വേഴ്ചയ്ക്ക് ഉഭയകക്ഷി സമ്മതം നല്‍കാനുള്ള പക്വതയ്ക്ക് നിയമം നല്‍കുന്ന മിനിമം പ്രായമാണ് 18. അവിടെ ലൈംഗികചൂഷണം അഥവാ ബലാത്സംഗം നടന്ന കേസുകളിലേ ആ ചട്ടത്തിന് പ്രസക്തിയുള്ളൂ. പരാതിയില്ലാത്ത അഥവാ പരാതിക്കാരിയില്ലാത്ത ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിതയെ ചട്ടം ക്രിമിനലൈസ് ചെയ്യുന്നില്ല. ഇത്തരം പ്രോസിക്യൂഷന്‍ നിലനില്‍ക്കുകയുമില്ല. സ്റ്റേറ്റിന് അത്തരം ബന്ധത്തില്‍ പരിമിതികളുണ്ട്.

       ഇവിടെ പരിഗണിക്കേണ്ട വസ്തുത വിവാഹം എന്ന സംസ്‌ക്കാരം അഥവാ ആചാരം കേവലം ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികത മാത്രമാണോ എന്ന വസ്തുതയാണ്. കേവലം ഉഭയകക്ഷി സമ്മതമുള്ള ശാരീരിക വേഴ്ച മാത്രമാണോ വിവാഹം? ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ മത ശാസനകളും സിവില്‍ നിയമവും അങ്ങനെയല്ല നിഷ്‌ക്കര്‍ഷിക്കുന്നത്. വിവാഹം ചെയ്താല്‍ ചെന്നുചേരുന്ന കുടുംബത്തിലെ സ്വാഭാവിക അംഗത്വവും(മകന്‍/മകള്‍) ജീവനാംശവും സ്വത്തിനുമുള്ള അവകാശവും തുടര്‍ വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും വിദേശത്തും സ്വദേശത്തും യാത്ര ചെയ്യാനും മനോമണ്ഡലം വികസിക്കാനുള്ള അവസരവും വ്യക്തിത്വമായ ഒരു സാമൂഹ്യധര്‍മമുള്ളതായ, ഒരു പരിപൂര്‍ണ വ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ചയുടെ സമൂഹം അംഗീകരിക്കുന്ന ചുവടുവെയ്പ്പും കൂടിയാണ് വിവാഹം എന്ന സംസ്‌ക്കാരം. ഹൈന്ദവ സംസ്‌കൃതിയില്‍ ഇത് ജീവിത ലക്ഷ്യമായ മോക്ഷപ്രാപ്തിക്കുള്ള അനിവാര്യമായ ഒരു ചുവടുവെയ്പാണ്. മുസ്‌ലിം സംസ്‌ക്കാരത്തിലും വിവാഹം കേവലം നിയമപരമായ ലൈംഗികതയല്ല, പര്‌സപര രക്ഷാകര്‍തോത്വമാണ്. ക്രിസ്തീയ സംസ്‌കൃതിയിലും പരസ്പരം തുണകളും രക്ഷാകര്‍ത്താക്കളും കൂടിയാണ് ഇണകള്‍. ദായക്രമത്തിലും ഇരുവരും കൂട്ടവകാശികളാണ്.
     ഇനി ശരീരത്തിന്റെ മാറ്റം കൊണ്ടുള്ള പ്രശ്‌നത്തിലേക്ക് പോകാം. ലോകമെങ്ങും ഭക്ഷ്യസമൃദ്ധി കൂടുതല്‍ വന്നതോടെ (ആഫ്രിക്കയെയും മറ്റും മറക്കുന്നില്ല) പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തി പ്രായം ശരാശരി എട്ട് മുതല്‍ പത്തുവയസ്സായി ചുരുങ്ങിയിരിക്കുകയാണ്. 18 വയസ്സില്‍ മാത്രമേ നിയമം അനുവദിക്കുന്ന ശാരീരിക വേഴ്ച സ്ത്രീയ്ക്ക് സാധ്യമാവുകയുള്ളൂ എന്ന് നിഷ്‌ക്കര്‍ഷിച്ചത്, പ്രായപൂര്‍ത്തിയാവുന്ന ശരാശരി പ്രായം 13-14 ആയിരുന്നു 1950കളിലാണ്.
        ലോക ശരാശരി സ്ത്രീ ശരീര പ്രായപൂര്‍ത്തി പ്രായം 1920ല്‍ 16.6 ആയിരുന്നു. 1950ല്‍ ഇത് 14.6 ആയും 1980ല്‍ 13.1 ആയും കുറഞ്ഞത് 2010ല്‍ 10.5 ആയി. അതായത് ഏതാണ്ട് ഒരു നൂറ്റാണ്ടുകൊണ്ട് പ്രായപൂര്‍ത്തി പ്രായം 6.1 വര്‍ഷം കുറഞ്ഞിരിക്കുന്നു. ഈ ശരാശരി ആറ് വര്‍ഷത്തില്‍ പെണ്‍കുഞ്ഞ് ആദ്യമൂന്നു വര്‍ഷവും ബാലികതന്നെയാവമെങ്കിലും ലൈംഗിക ഗ്രന്ഥികളുടെ പ്രവര്‍ത്തനം ശക്തമാവുന്ന ഒടുവിലത്തെ 2-3 വര്‍ഷം ലൈംഗിക പ്രവര്‍ത്തികളിലേര്‍പ്പെടാനുള്ള വാസനകള്‍ ശക്തമാവും എന്നതില്‍ തര്‍ക്കമില്ല. സ്ഥിതി വിവരപരമായി ഇവര്‍ 18-20 വയസ്സുവരെയുള്ളവരില്‍ നിന്നും ശാരീരികമായും മാനസികമായും വളരെ വ്യത്യസ്തരാവുന്നില്ല എന്നും പഠനങ്ങള്‍ കാട്ടുന്നു.
       യു.കെയില്‍ കുട്ടികളുടെ വളര്‍ച്ച പഠിച്ച സര്‍ക്കാര്‍ കമ്മീഷന്‍ ഈ ലൈംഗികശേഷിയും താല്‍പ്പര്യവുമുള്ള "Lateteens" ഒരു 'ടൈം ബോബംബാ'ണെന്നാണ് വിശേഷിപ്പിച്ചത്. ഇനി ലൈംഗികശേഷി വന്ന പെണ്‍കുട്ടികള്‍ ഇടപെടുന്നതായ സാമൂഹ്യ-സാങ്കേതികക വിദ്യാ-വിവര സാങ്കേതിക പശ്ചാത്തലം കൂടി കണക്കാക്കണം. 15-18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ഇന്ന് വിദ്യാഭ്യാസ ആവശ്യത്തിനും ചിലപ്പോള്‍ തൊഴിലിനുമായി കൂടുതല്‍ സമയം വീടിനു പുറത്തുചെലവിടുന്നുണ്ട്; യാത്ര ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് പോലുള്ള മാസ് ടെക്‌നോളജിയിലെ ലൈംഗികത ഒരു ജീവരഹസ്യവും അവളില്‍ നിന്നും ഒട്ടും മറച്ചുവയ്ക്കുന്നില്ല. സമപ്രായക്കാരും മുതിര്‍ന്നവരുമായുള്ള പുരുഷന്മാരുമായി മൊബൈല്‍-നെറ്റ് സംവിധാനം വഴി രക്ഷാകര്‍ത്താക്കളറിയാതെ ബന്ധപ്പെടാനുള്ള വഴികള്‍ യഥേഷ്ടം. തൊഴിലിടത്തിലും വിദ്യാലയത്തിലും ആണ്‍-പെണ്‍ വേര്‍തിരിവും കുറഞ്ഞുവരുന്നു(ഇതുവേണ്ടതുമാണ്). ഫലത്തില്‍ ലൈംഗിക താല്‍പര്യവും ശേഷിയുമുള്ള ടീനേജുകാരുടെ പരസ്പര ഇടപെടല്‍ ഒരു യാഥാര്‍ത്ഥ്യമാണ്.
       94 രാജ്യങ്ങളുടെ മിനിമം വിവാഹ പ്രായം പഠിത്തില്‍ 71 രാജ്യങ്ങളിലും നിശ്ചിത പ്രായം നിയമം മൂലം നിഷ്‌ക്കര്‍ഷിക്കുന്നില്ല എന്നുകാണാം. 13 രാജ്യങ്ങളില്‍ മാത്രമാണ് കുറഞ്ഞത് വയസ് പെണ്‍കുട്ടിക്കാകണം എന്ന് നിയമം മൂലം നിഷ്‌ക്കര്‍ഷിക്കുന്നത്. 18ന് മുകളില്‍ നിശ്ചയിച്ചിരിക്കുന്നത് ചൈന മാത്രമാണ്. വിവിധ വ്യക്തി നിയമങ്ങളും വ്യക്തിയുടെ നിശ്ചയവുമാണ് പല രാജ്യങ്ങളിലും വിവാഹ പ്രായം നിശ്ചയിക്കുന്നത്. എന്നാല്‍ വിവാഹപ്രായം ഉയരുന്നതേയുള്ളൂ.
വിവാഹം 16ല്‍ തന്നെ അനുവദിക്കുന്നത് പുരോഗമനപരമല്ല എന്നു വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഒന്നാംനിര രാജ്യങ്ങളായ ഓസ്ട്രിയ, ലക്‌സംബര്‍ഗ്, പോളണ്ട്, ടര്‍ക്കി, കൊറിയ, ഫിജി, ഇന്തോനേഷ്യ, ജപ്പാന്‍, മ്യാന്‍മര്‍, തെക്കനാഫ്രിക്ക, കൊളംബിയ, പെറു, ഉറുഗ്വെ എന്നിവിടങ്ങളിലൊക്കെ കുറഞ്ഞ പ്രായം 16ഓ അതില്‍ താഴെയോ ആയി സര്‍ക്കാര്‍ നിയമവിധേയമാക്കിയിട്ടുണ്ട് എന്നതാണ്. മുസ്‌ലിം നേതാക്കള്‍ക്ക് മാത്രമല്ല ഈ അഭിപ്രായമുള്ളത്.
        ഇനി അവശേഷിക്കുന്ന ഘടകം ഒരു പ്രത്യേക സമുദായത്തിന് വിവാഹപ്രായത്തില്‍ രണ്ട് വര്‍ഷം ഇളവ് വ്യക്തിനിമയത്തില്‍ നല്‍കണോ, അതോ എല്ലാ സമുദായത്തിനും ബാധകമാംവണ്മം ബാലവിവാഹനിയമം പരിഷ്‌കരിക്കണോ എന്നുള്ളതാണ്. ഇതില്‍ 18നു താഴെയുള്ള ഒരു പെണ്‍കുട്ടി വിവാഹിതയാവേണ്ടത് അഭിലഷണീയവും പൊതുനന്മയിലധിഷ്ഠിതവുമാകുന്ന സത്യസന്ധമായ(Bonafide) ചില സാഹചര്യങ്ങള്‍ പറയാം.
    1) രക്ഷകര്‍ത്താക്കള്‍ നേരത്തെ മരണപ്പെട്ടതിനാലോ രോഗബാധിതരായതിനാലോ അനാഥത്വം നേരിടുന്ന പെണ്‍കുട്ടി.
    2) ഉഭയകക്ഷി സമ്മതപ്രകാരം സമ്മതനായ ടീനേജുമായോ പുരുഷനുമായോ പ്രണയസംബന്ധമായി സ്വമേധയാ വേഴ്ചയിലേര്‍പ്പെടുന്നത് രക്ഷാകര്‍ത്താക്കള്‍ കണ്ടെത്തിയ പെണ്‍കുട്ടി.
   3) ഇത്തരം ബന്ധത്തില്‍ കുടുംബത്തിന് എതിര്‍പ്പും അതൃപ്തിയുള്ളതും എന്നാല്‍ ഇണയുടെ കുടുംബത്തിന് സ്വീകാര്യതയുള്ളമായ കേസുകള്‍. സ്വന്തം വീട്ടില്‍ ഭീഷണിയും ജീവാപായവും നേരിടുന്ന കേസുകള്‍.
   4) ഉഭയകക്ഷി സമ്മതത്തോടെയുള്ള അവിഹിത വേഴ്ചയില്‍ ഗര്‍ഭധാരണം നടന്ന ഇനിയും 18 വയസ്സാകാത്ത പെണ്‍കുട്ടി.
     ഈ കേസുകളിലൊക്കെ പെണ്‍കുട്ടിക്ക് എതിര്‍പ്പില്ലാത്ത ഒരു ഇണ അവളെ വിവാഹം ചെയ്ത് സംരക്ഷിക്കുന്നത് സമൂഹത്തിനും അവള്‍ക്കും കുടുംബത്തിനും ശ്രേയസ്സ്‌കരമായിരിക്കും.  എന്നു മാത്രമല്ല വലിയ അനന്തര പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇവിടെ അവരുടെ വിവാഹാനന്തര പരസ്പര ലൈംഗികത ഒരു വലിയ സാമൂഹ്യപ്രശ്‌നമാകുന്നില്ല.  മറിച്ച്, ഈ സാഹചര്യം പരിരക്ഷയില്ലാതെ നില്‍ക്കുന്നതാണ് കൂടുതല്‍ അപകടകരം. 18ന് മുമ്പ് വേണ്ടത്ര ശാരീരിക-മാനസിക പക്വത കൈവരിച്ച് വിവാഹം വേണ്ടതാണ് എന്ന് ദൃഢനിശ്ചയമെടുക്കുന്ന പെണ്‍കുട്ടികളും അത്യപൂര്‍വമായി ഉണ്ടായിക്കൂടാ എന്നതും കാണാതിരിക്കരുത്.
ഇനി എന്താണ് കരണീയം? 18നുമുമ്പുള്ള വിവാഹം ചില പ്രത്യേക സാഹചര്യങ്ങളില്‍(അത്യപൂര്‍വ്വത്തില്‍ അപൂര്‍വ്വം!) വേണ്ടതാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതനുവദിക്കുന്നതിന് ബാലവിവാഹനിരോധന നിയമത്തില്‍ ഒരര്‍ദ്ധ ജുഡീഷ്യല്‍ നടപടി പറഞ്ഞുവച്ചാല്‍ പോരേ? 16 എന്നതു തന്നെ നിഷ്‌ക്കര്‍ഷിക്കേണ്ടതില്ല. 18ല്‍ നിന്നും പ്രായം കുറച്ചു പരിഗണിക്കേണ്ട കേസുകളില്‍ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഒപ്പിടുന്ന സാക്ഷ്യപത്രവും അവളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചും അവളെയും ഇണയെയും നേരില്‍ കേട്ടും ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ (Relaxation of Age in Special Cases) നുവദിക്കാന്‍ കുടുംബകോടതി ജഡ്ജിക്കധികാരം നല്‍കിയാല്‍ പോരേ?
     കേവല ലൈംഗികതയായി വിവാഹത്തെ കാണരുത്. 16ല്‍ വിവാഹം ചെയ്ത് 17ല്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്വത്തിനവകാശം ലഭിക്കാത്ത സാഹചര്യവും പരിഗണിക്കേണ്ട? മുസ്‌ലിം പണ്ഡിതനായതുകൊണ്ട് ആശയം പുരോഗമനവിരുദ്ധമാണ് എന്നൊരു മുന്‍വിധി വേണ്ട. മുസ്‌ലിംകളടക്കം ശരാശരി വിവാഹ പ്രായം വര്‍ധിച്ചുകൊണ്ടുതന്നെയാണിരിക്കുന്നത്. കുറയുകയല്ല. (അറബിക്കല്ല്യാണം' പോലെ ചില അപവാദങ്ങള്‍ ഉണ്ടാവാം. അവയല്ല പൊതുട്രെന്‍ഡ്). ഇത്തരം മുന്‍വിധി മാറ്റിവച്ച്, പറയുന്നതാരെന്നു നോക്കാതെ പ്രശ്‌നത്തെ സമീപിച്ചാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സമൂഹത്തിന് പ്രയോജനകരമായതും ദോഷമില്ലാത്തുമായ നിയമപരമായ പരിഹാരം ഇതിനുണ്ട്. പ്രശ്‌നം ലൈംഗികാക്രമണ പ്രതിരോധനിയമവുമായും വ്യക്തിനിയമവുമായും ഇതിനെ ഘടിപ്പിക്കാവുന്നതാണ്. ഘടിപ്പിക്കേണ്ടത് ബാലവിവാഹനിരോധന നിയമത്തില്‍ ഇളവ് നല്‍കേണ്ട പ്രത്യേക സാഹചര്യങ്ങള്‍ നിര്‍വചിക്കുന്നതിലാണ്.
     കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കൂട്ടരാണ് കണ്ണടച്ചുള്ള തീവ്രപുരോഗമന വാദിക്കാര്‍. കേള്‍ക്കുന്നതിനും മുന്‍പേ തീരുമാനം ചിന്താശൂന്യരായി അവരടിച്ചേല്‍പ്പിക്കും. ഈ ചര്‍ച്ചയില്‍ മുസ്‌ലിം സംഘടനകള്‍ പറയുന്ന വാദങ്ങളില്‍ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്ന പലതുമുണ്ട്. അത് പറഞ്ഞ രീതികൊണ്ടും, വ്യക്തിനിയമത്തിന്റെ സമര്‍ത്ഥനായി പറഞ്ഞതുകൊണ്ടും തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. സമര്‍ത്ഥരായ 'പുരോഗമന' ആശയക്കാര്‍ ഗോളടിക്കുകയും ചെയ്തു.

Thursday, October 10, 2013

ഉള്ഹിയ്യത്ത്: വിധിയും വിതരണവും





ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം)ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്. നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367) ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.

ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്. ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.
ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.
21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല. തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്. അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.
പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.
ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം.

എം.ടി. അബൂബക്ര്‍ ദാരിമി പനങ്ങാങ്ങര