Saturday, August 17, 2013

"മുജീബേ നിന്നോട് ഇവരെ ഹോസ്പിറ്റലില്‍ എത്തിക്കാഎനല്ലേ പറഞ്ഞത്"



ഇത് അധികമാരും അറിയാത്ത കഥ ..... ഇതാണ് ശിഹാബ് തങ്ങള്‍ ..... ശിഹാബ് തങ്ങളുടെ ഡ്രൈവര്‍ മുജീബ് പറഞ്ഞ ഒരു സംഭവം .......

ഒരിക്കല്‍ തമിഴ്നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞു മുജീബിനോപ്പം കാറില്‍ തിരിച്ചു വരികയാണ് തങ്ങള്‍. പതിവ് പോലെ തങ്ങള്‍ വായനയില്‍ മുഴുകി ഇരിക്കുന്നു. കാര്‍ ഒരു വിജനമായ പ്രദേശത്ത് കൂടി കടന്നു പോകുന്നു. വഴിയരികില്‍ ഒരു വൃദ്ധയായ സ്ത്രീയും, ഒരു യുവതിയും നിലത്തിരുന്നു വാവിട്ടു നില വിളിക്കുകയാണ്.

അതിവേഗതയില്‍ മുന്നോട്ടു കുതിക്കുന്ന കാര്‍ അവരെയും കടന്നു പോയെങ്കിലും ഇത് ശ്രദ്ധയില്‍ പെട്ട തങ്ങള്‍ കാര്‍ നിര്‍ത്താനും പിന്നോട്ട് എടുക്കാനും പറഞ്ഞു. ഇതനുസരിച്ച് മുജീബ് കാര്‍ പിന്നോട്ടെടുത് ആ നിലവില്‍ക്കുന്ന സ്ത്രീകളുടെ മുന്നില്‍ എത്തി. എന്താണ് സംഭവമെന്ന് തങ്ങള്‍ തിരക്കിയപ്പോള്‍ യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്നും വേദനയില്‍ കിടന്നു പിടയുകയാണെന്നും എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും മണിക്കൂറായി ഞങ്ങള്‍ ഇവിടെ വാവിട്ടു കരഞ്ഞെങ്കിലും ആരും ഗൌനിചില്ലെന്നും വാടക വണ്ടികള്‍ പോലും നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും ആ വൃദ്ധ കണ്ണീരൊഴുകി പറഞ്ഞു.

ഇത് കേട്ട തങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി ഡ്രൈവര്‍ മുജീബിനോട് ആ സ്ത്രീയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു. മുജീബ് ചോദിച്ചു അപ്പോള്‍ തങ്ങള്‍ എന്ത് ചെയ്യും? തങ്ങള്‍ പറഞ്ഞു നീ പോയി വരും വരെയും ഞാന്‍ ഇവിടെ നില്‍ക്കാമെന്ന്. ഈ പ്രദേശത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഞാന്‍ എത്ര സമയം കഴിഞ്ഞാണ് തിരിച്ചു വരിക എന്നറിയില്ലെന്നും അത് വരെ തങ്ങള്‍ ഇവിടെ ഒറ്റയ്ക്ക് എങ്ങിനെയാ കഴിയുക എന്നും പറഞ്ഞപ്പോള്‍ "മുജീബേ നിന്നോട് ഇവരെ ഹോസ്പിറ്റലില്‍ എത്തിക്കാനല്ലേ പറഞ്ഞത്" എന്ന് ഒരല്പം കാര്‍ക്കഷ്യത്തോടെ തങ്ങള്‍ പറഞ്ഞത്രെ.

ഇത് പ്രകാരം ആ പാവപ്പെട്ട സ്ത്രീകളെയും കയറ്റി ഹോസ്പിറ്റലിലേക്ക് പോയ മുജീബ് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വരും വരെയും പ്രീയപ്പെട്ട തങ്ങള്‍ റോഡ്‌ വക്കില്‍ കാറും കാത്തു നിന്നു.

കേരള രാഷ്ട്രീയം തന്റെ തറവാടിന്റെ കോലായില്‍ ഇരുന്നു വിരല്‍ തുമ്പ് കൊണ്ട് നിയന്ത്രിക്കുമ്പോഴും പട്ടിണി പാവങ്ങളുടെ മനസ്സ് നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കാന്‍ കഴിഞ്ഞ തങ്ങള്‍ ഒരു മണിക്കൂര്‍ നേരം വിജനമായ പ്രദേശത്ത് ഒറ്റയ്ക്ക് കാത്തിരുന്നു. അപ്പോഴും തങ്ങള്‍ മുഷിഞ്ഞിരുനില്ല. മറിച്ച് തങ്ങളുടെ മുഖത്ത് ഒരാളെ സഹായിക്കാന്‍ കഴിഞ്ഞ സംതൃപ്തിയായിരുന്നുവത്രേ നിഴലിച്ചിരുന്നത്


No comments:

Post a Comment